റോഷി പ്രവചിച്ചത് പോലെ ജോസ് കെ മാണി പാലായിൽ തന്നെ, നിഷ മത്സരിക്കുന്നില്ല, ഏക വനിത സ്ഥാനാര്‍ഥി നിര്‍മല ജിമ്മി കടുത്തുരുത്തിയില്‍
കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമായി. 12 സീറ്റിലാണ് മത്സരം. 13 സീറ്റിനായി ശ്രമിച്ചുവെങ്കിലും ഇടതുമുന്നണി വഴങ്ങിയില്ല. പാലായില്‍ രണ്ടാം അങ്കത്തിന് ജോസ് കെ മാണി ഇറങ്ങും. സിറ്റിംഗ് എം.എല്‍എ മാര്‍ എല്ലാം അതേ മണ്ഡലങ്ങളില്‍ ജനവിധി തേടും. ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എന്‍.ജയരാജ് കാഞ്ഞിരപ്പള്ളിയിലും വിധി തേടും. ഏക വനിത സ്ഥാനാര്‍ഥി നിര്‍മല ജിമ്മി കടുത്തുരുത്തിയില്‍ മത്സരിക്കും. യൂത്ത് ഫണ്ട് എം നേതാവ് സിറിയക് ചാഴികാടനും മത്സര രംഗത്തുണ്ട്. തൊടുപുഴയിലാണ് മത്സരിക്കുക

കടുത്തുരുത്തി സീറ്റിൽ മോൻസ് ജോസഫിനെതിരെ കടുത്ത വെല്ലുവിളി ഉയർത്തുക എന്ന ലക്ഷ്യമായിരുന്നു കേരള കോൺഗ്രസ് നേതൃത്വത്തിന് ഏറെ നാളായി ഉള്ളത്. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ഏറെയുള്ള കടുത്തുരുത്തി കേരള കോൺഗ്രസ് എമ്മിന് സുരക്ഷിത മണ്ഡലം ആണെന്നാണ് കരുതിയിരുന്നത്.
ഇത്തവണ മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കണം എന്ന നിലപാടിൽ ആയിരുന്നു പാർട്ടി നേതൃത്വം. പാർട്ടി ചെയർമാൻ നിഷാ ജോസ് കെ മാണി രണ്ടുപേരുകളാണ് പ്രചരിച്ചിരുന്നത്. പക്ഷേ പ്രഖ്യാപിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായ നിർമ്മലാ ജിമ്മിയായി അപ്രതീക്ഷിത സ്ഥാനാർത്ഥി
അവസാനഘട്ടത്തിൽ എല്ലാം തകിടം മറിഞ്ഞു. കരിങ്ങോഴക്കൽ കുടുംബത്തിൽ നിന്ന് ജോസ് കെ മാണി മാത്രമായി സ്ഥാനാർത്ഥി. അതും കഴിഞ്ഞ തവണ പരാജയം ഏറ്റുവാങ്ങിയ പാലായിൽ. ഷോൺ ജോർജിന്റെ സ്ഥാനാർത്ഥിത്വം കേരള കോൺഗ്രസ് എമ്മിന് നേട്ടം ആകുമെന്ന രാഷ്ട്രീയ വൃത്തങ്ങളുടെ വാക്കുകളാണ് ഈ തീരുമാനത്തിന് ജോസ് കെ മാണി ആധാരമാക്കിയത്. അങ്ങനെ അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ ജോസ് തന്നെ പാലായിലെ സ്ഥാനാർത്ഥിയായി. ഫലത്തിൽ ഇത് റോഷി അഗസ്റ്റിന്റെ വിജയമാണ്. ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് പരസ്യമായി ആദ്യം പ്രഖ്യാപിച്ചത് റോഷിയാണ്.
നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥികള്‍
1. പാലാ – ജോസ് കെ.മാണി
2. ഇടുക്കി – റോഷി അഗസ്റ്റിന്‍
3. കാഞ്ഞിരപ്പള്ളി – ഡോ. എന്‍.ജയരാജ്
4. ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിള്‍
5. പൂഞ്ഞാര്‍ – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
6. ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്
7. റാന്നി – പ്രമോദ് നാരായണ്‍
8. തൊടുപുഴ – സിറിയക് ചാഴികാടന്‍
9. പിറവം – സാബു കെ. ജേക്കബ്
10. ഇരിക്കൂര്‍ – മാത്യു കുന്നപ്പള്ളി
11. കടുത്തുരുത്തി – നിര്‍മ്മല ജിമ്മി
12. പെരുമ്പാവൂര്‍ – ബേസില്‍ പോള്‍

