കോട്ടയം : തെരഞ്ഞെടുപ്പ് പിറ്റേന്ന് ബിജെപിയുടെ രണ്ടു സ്ഥാനാർത്ഥികളായ പിസി ജോർജ്ജും മകൻ ഷോൺ ജോർജും കത്തോലിക്കാ സഭയെയും മതമേൽ അധ്യക്ഷൻമാരെയും ദീപിക പത്രത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്ത്. രാവിലെ ഷോൺ ജോർജ് തുടങ്ങിയ ആക്രമണം പിസി ജോർജ് കുറച്ചുകൂടി രൂക്ഷമായി ഏറ്റെടുക്കുകയായിരുന്നു
ഷോൺ ജോർജ് സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു, മര്യാദയാണോ കാണിച്ചത്. അത് പറയാൻ അയാൾക്കെന്താണ് അവകാശം. പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്. സഭയേയും മെത്രാൻമാരെയും തള്ളി പറയേണ്ടി വരും. ബോധവും വിവരവുമില്ലാത്തവരാണ് അവർ.’ പി.സി.ജോർജ് പറഞ്ഞു.
എഫ്സിആർഎ ബില്ല് വരുമെന്നും എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും ജോർജ് കൂട്ടിച്ചേർത്തു. ‘വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം. എന്നിട്ടും കത്തോലിക്ക സഭയാണ്, ക്രിസ്ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്നവുമില്ല, നിങ്ങൾ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്തേക്കാമെന്ന്. എന്നിട്ടും എന്തിനാണ് ഇവൻമാർ കുരയ്ക്കുന്നത്. ഓരോ മെത്രാന്മാരും അവരുടെ രാഷ്ട്രീയമാണ് പറയുന്നത്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയമായി നേരിടും. അവരോട് ബഹുമാനം കാണിക്കില്ല. ദീപിക പത്രം വായിക്കുന്നവന് വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവര് പറയുന്നത് മുഴുവൻ കേട്ട് നിൽക്കാനാകില്ല

