മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അച്ചനള ഭാഗത്തേക്ക് പോകുന്ന വനമേഖലയിൽ ആണ് മൃതദേഹം കണ്ടത്. മൃതദേഹം കടുവാ സെൻസസിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ പോയ വനപാലകരാണ് കണ്ടെത്തിയത്.
അതേസമയം അച്ചനള നഗറിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹമാണോ എന്ന് സംശയമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഇവർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും കത്തിയും കണ്ടെത്തിയിട്ടുണ്ട്. പൊലീസും വനംവകുപ്പും തുടര്‍ നടപടികൾ തുടങ്ങി.

