Spread the love

കേന്ദ്ര ഗവൺമെൻ്റിൻ്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ കേരളത്തിൽ നടക്കുന്ന അനധികൃത നിയമനം നടക്കുന്നതായി ആരോപിച്ച് കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി സന്ദീപ്

സന്ദീപിന്റെ വാർത്താക്കുറിപ്പ്:

കാലങ്ങളായി ബാങ്ക് ഓഫ് ബറോഡയിൽ സ്വീപ്പർ അറ്റൻഡർ തസ്‌തികയിലേക്ക് യാതൊരുവിധമായ മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിൽ അല്ല നിയമനം നടക്കുന്നത്. അതിന് ചില മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ ഉദ്ദേശം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും തന്മൂലം പഠനം പൂർത്തിയാക്കുവാൻ പറ്റാത്ത ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന സർക്കാർ ജോലിയുടെ ശമ്പളത്തോട് തത്തുല്യമായ എല്ലാവിധ ആനുകൂല്യങ്ങളും നൽകപ്പെട്ട രീതിയിൽ ആണ് സ്വീപ്പർ അറ്റൻഡർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

എന്നാൽ കുറെ കാലമായി കേരളത്തിലെ ചില ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ ഈ മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ട് കൈക്കൂലി വാങ്ങി അധിക യോഗ്യതയുള്ള വരെ യോഗ്യത കുറവ് കാണിച്ചുകൊണ്ട് വ്യാജ രേഖകൾ ചമച്ച് സ്വീപ്പറായി നിയമനം നേടും. തുടർന്ന് ഇവർ തന്നെ ഇടപെട്ട് ഇവർക്ക് പ്രമോഷനും അതിനാവശ്യമായ രേഖകളും ഉണ്ടാക്കി ബാങ്കിന്റെ തസ്‌തികളിലേക്ക് നിയമനം തരപ്പെടുത്തി കൊടുക്കുകയാണ് ഇപ്പോൾ ബാങ്ക് ഓഫ് ബറോഡയിൽ നടന്നുവരുന്നത്.

ഇപ്രകാരം ബാങ്ക് ഓഫ് ബറോഡയിൽ ക്ലറിക്കൽ തസ്കയിലും അസിസ്റ്റന്റ് മാനേജർ തസ്‌കയിലും മാനേജർ തസ്‌തികയിലും ജോലി വാങ്ങി അമ്പതോളം പേർ പ്രവർത്തിച്ചു വരുന്നതായി എനിക്ക് അന്വേഷണത്തിൽ ബോധ്യമായിട്ടുള്ളതാണ്.

ഞാൻ ബാങ്ക് ഓഫ് ബറോഡയിൽ എൻ്റെ നാട്ടിലുള്ള ശാഖയിലെ ഒരു ക്ലർക്കിന്റെ പ്രവർത്തിയിൽ എനിക്ക് തോന്നിയ സംശയത്തിൽ നിന്നും അന്വേഷണത്തിൽ ബാങ്ക് ഓഫ് ബറോഡയിൽ ജോലി ചെയ്യുന്ന പ്രത്യേകിച്ച് കേരളത്തിൽ ജോലി ചെയ്യുന്നവർ പരീക്ഷയെഴുതാതെയും വഴിയിലൂടെയും ആണ് ജോലി കരസ്ഥമാക്കിയിട്ടുള്ളത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

എന്റെ നാട്ടിലുള്ള ശാഖയിലെ ഉദ്യോഗാർത്ഥി 2014 പത്ര പരസ്യത്തിൽ പ്രകാരം നടന്നിട്ടുള്ള റിക്രൂട്ട്മെൻ്റ് സ്വീപ്പർ അറ്റൻഡർ പോസ്റ്റിലേക്ക് നടന്ന നിയമന നടപടിയിൽ പത്താം ക്ലാസ് ജയവും പ്ലസ് ടു പാസാകാൻ പാടില്ലാത്തവർക്കാണ് സ്വീപ്പർ തസ്‌കയിലേക്ക് അപേക്ഷ നൽകുവാൻ പാടുള്ളു എന്നിരിക്കെ അധിക യോഗ്യതയായ പാസായ യഥാർത്ഥ പ്ലസ് ടു സർട്ടിഫിക്കറ്റ് മറച്ചുവെച്ചുകൊണ്ട് പത്താം ക്ലാസ് മാത്രം പാസായിട്ടുള്ളൂ എന്നും മറ്റു ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി അപേക്ഷ നൽകിയിട്ടില്ല എന്ന് കാണിക്കുന്നതിലേക്കായി വ്യാജമായി ടിസി തയ്യാറാക്കി ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനത്തിൽ നിയമനം നേടുകയും തുടർന്ന് ഒരു വർഷത്തിനുള്ളിൽ പ്രൈവറ്റ് ആയി പ്ലസ് ടു പാസായി എന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗകയറ്റും സമ്പാദിച്ച് ജോലിയിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ശമ്പളം കൈപ്പറ്റി ജീവിച്ചു വരികയാണ്.

ഇതിനെ സംബന്ധിച്ച് വിവരം ലഭിച്ച ഞാൻ ഇത് സംബന്ധിച്ച് പരാതി പരാതികൾ നൽകിയിട്ടുള്ള വിരോധം വെച്ച് ജയിൽവാസം വരെ അനുഭവിക്കുവാൻ ഇടയായിട്ടുള്ളതാണ്. ഇതിന് പിന്നിൽ ഈ പറയുന്ന ഉദ്യോഗാർത്ഥിയും ബാങ്ക് ഓഫ് ബറോഡയുടെ റീജിയണൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും ആണ്.

ഞാൻ നൽകിയ പരാതി എറണാകുളം സെൻട്രൽ പോലീസ് ക്രൈം 325/2024നമ്പറായി രജിസ്റ്റർ ചെയ്‌തു അന്വേഷണം നടത്തുകയും ഈ ഉദ്യോഗാർത്ഥി ജോലി സമ്പാദിച്ചിരിക്കുന്നത് വ്യാജ റെക്കോർഡുകളുടെയും യഥാർത്ഥ ക്വാളിഫിക്കേഷൻ മറച്ചുവെച്ചുമാണ് ജോലി സമ്പാദിച്ചത് എന്ന് വെളിവായിട്ടുള്ളതാണ്.

അതുകൂടാതെ അവരുടെ അന്വേഷണത്തിൽ 75 ഓളം ഉദ്യോഗാർത്ഥികളും ബാങ്കോ ഓഫ് ബറോഡയിൽ ഇത്തരത്തിൽ ജോലി ചെയ്യുന്നതായി മനസ്സിലാക്കുകയും ഇത് സംബന്ധിച്ച് റീജണൽ ഓഫീസിൽ വിവരം
നൽകിയപ്പോൾ അന്വേഷണം നടത്തിയ ആ പോലീസുകാരെ സ്വാധീനിച്ചു കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

ഇത്തരത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗമായിട്ടുള്ള ബാങ്ക് ഓഫ് ബറോഡ 2014 മുതൽ ഈ അടുത്ത കാലഘട്ടം വരെ ഇത്തരത്തിൽ നിയമനങ്ങൾ നടത്തിയിട്ടുള്ളതാണ്.

യഥാർത്ഥ പാവപ്പെട്ട അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാതെയും ബാങ്കിലെ ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ളവരെ മത്സര പരീക്ഷ പോലും എഴുതിക്കാതെ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിയമനം പോലെ പണം വാങ്ങിയും വ്യക്തി താല്പര്യത്തിൻ്റെയും അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തിവരികയാണ്.

ഇതിനെതിരെ ഞാൻ എറണാകുളം സിബിഐ യൂണിറ്റിന് നേരിട്ട് പരാതി നൽകിയെങ്കിലും ഇവരുടെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം ഈ അന്വേഷണവും മരവിപ്പിച്ചിരിക്കുകയാണ് . ആയതിനാലാണ് ഞാൻ ഇത്തരത്തിൽ പൊതുസമൂഹത്തെ അറിയിക്കുന്നതിനു വേണ്ടി ഒരു പത്രസമ്മേളനം നടത്തുവാൻ നിങ്ങളെ വിളിച്ചു കൂട്ടുവാനും ഇടയാക്കിയിട്ടുള്ളത്.

 

ഞാൻ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് എന്നാൽ കഴിയുന്ന റിക്കാർഡുകൾ ഞാൻ കണ്ടെത്തിയിട്ടുള്ളത് നിങ്ങൾക്ക് നൽകാൻ തയ്യാറാണ് ഇത് സംബന്ധിച്ച് നിങ്ങളുടെ സഹായത്താൽ അനധികൃതമായി പണം വാങ്ങി നിയമിക്കപ്പെട്ടവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് നിങ്ങളുടെ സഹായം ഞാൻ ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ് . നിങ്ങളുടെ എല്ലാം പിന്തുണകൾ ഞാൻ തേടുകയാണ്