Spread the love

കൊച്ചി: റാപ്പര്‍ ഗായകന്‍ വേടനെതിരെ യുവഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പോലീസ.് ഇതുവരെ ഹിരണ്‍ദാസ് മുരളി എന്ന വേടന് ഇതുവരെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി കൊച്ചിയില്‍ അറിയിച്ചു.നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളും അന്വേഷിച്ചുവരികയാണ്.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവ ഡോക്ടര്‍ ജൂലൈ 30 ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ (കൊച്ചി സിറ്റി) സമീപിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര പോലീസ് വേടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പരാതിയിലേക്ക് നയിച്ച സംഭവങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാ
ണ്.ലൈംഗിക പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നായതിനാല്‍ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വേടനുമായി സമാനമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന മറ്റൊരു സ്ത്രീയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരാതിയുമായി ഡോക്ടര്‍ മുന്നോട്ടുവന്നതത്രെ.മീടു കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, വേടനെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതാണ്.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി

ഏപ്രില്‍ 28 ന് വൈറ്റിലയ്ക്കടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നാരോപിച്ച് കൊച്ചിയിലെ ഹില്‍ പാലസ് പോലീസ് വേടനെയും എട്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു.ആ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും, പുള്ളിപ്പുലിയുടെ പല്ലുള്ള പെന്‍ഡന്റ് കൈവശം വച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉടന്‍ അറസ്റ്റ് ചെയ്തു.ഒരു ആരാധകന്‍ തനിക്ക് അത് സമ്മാനമായി നല്‍കിയതാണെന്ന്  അവകാശപ്പെട്ടു.ആ കേസിലും ജാമ്യത്തില്‍ വിട്ടയച്ചു.