Spread the love

കോട്ടയം : നാട്ടിലെത്തിയ നഴ്്്‌സിന്റെ കാല്‍ വീട്ടു മുറ്റത്തെ പഴകിയ കക്കൂസ് ടാങ്കില്‍ കുടുങ്ങി. കക്കൂസ് മാലിന്യത്തില്‍ പാതിയോളം മുങ്ങിതാണു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരുടെ ശ്രമം വിഫലമായി. കൂടുതല്‍ താഴ്ന്നുപോയേക്കുമെന്ന ആശങ്കയും പടര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി. അഗ്നിരക്ഷാ സേന മൂന്നടിയോളം കക്കൂസ് മാലിന്യം നീക്കി. പിന്നെ

സെപ്റ്റിക് ടാങ്കില്‍ കാല്‍ കുടുങ്ങിയ നഴ്‌സിനെ രക്ഷപ്പെടുത്തിസംക്രാന്തി വീട്ടുമുറ്റം വൃത്തി യാക്കുന്നതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന സെപ്റ്റി ക് ടാങ്കിന്റെ സ്ലാബില്‍ കാല്‍ കുടുങ്ങി ടാങ്കിലേക്കുവീണ നഴ്‌സിനെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. സംക്രാന്തി പോത്തുമ്മൂട് തൂ ക്കുപാലത്തിനുസമീപം ഞാ യറാഴ്ച വൈകീട്ട് 5.20-നായി രുന്നു അപകടം.

ന്യൂഡല്‍ഹിയില്‍ നഴ്‌സായ ബിന്‍സി രണ്ടാഴ്ചമുമ്പാണ് വീട്ടിലെത്തിയത്. വീടിനോട് ചേര്‍ന്നുള്ള 40 വര്‍ഷം പഴക്കമുള്ള കിണറാണ് സെപ്റ്റി ക് ടാങ്കായി ഉപയോഗിച്ചിരുന്നത്. കിണറിന് 15 അടിയോ ളം ആഴവും ആറ് അടി വീതിയുമുണ്ട്. മുറ്റം തൂത്തുവൃത്തി യാക്കുന്നതിനിടെ അബദ്ധ ത്തില്‍ ബിന്‍സി ഈ കുഴിയി ലേക്ക് സ്ലാബ് പൊട്ടി അതിനൊപ്പം വീഴുകയായിരുന്നു.വലിയ സ്ലാബില്‍ ബിന്‍സിയുടെ വലതുകാല്‍ ഉടക്കി യനിലയിലായിരുന്നു. കക്കൂസ് മാലിന്യത്തില്‍ ശരീരത്തിന്റെ പകുതി മുങ്ങുകയുംചെയ്തു. നിലവിളികേട്ട് ഓടിക്കൂ ടിയ നാട്ടുകാര്‍ ഇവരെ രക്ഷി ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

തുടര്‍ന്നാണ് കോട്ടയം അഗ്‌നി രക്ഷാനിലയത്തിലറിയിച്ചത്. കുഴിയില്‍ മൂന്ന് അടിയോളം കക്കൂസ് മാലിന്യമുണ്ടായിരുന്നു. സ്ലാബ് പൊക്കിമാറ്റാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റെസ്റ്റ്യൂ ഓഫീസര്‍ അബ്ബാസി സെപ്റ്റിക് ടാങ്ക് കുഴിയിലിറങ്ങി. മാലിന്യം കോരിമാറ്റിയശേ ഷം സ്ലാബിന്റെ ഒരു സൈഡ് പൊട്ടിച്ചാണ് യുവതിയുടെ കാല്‍ സ്ലാബിന്റെ അടിയില്‍ നിന്നു ഊരിയെടുത്തത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സാബു, സേനാംഗങ്ങളായ സുവിന്‍, അനൂജ് ഭാസ്സര്‍, അനീഷ് ശങ്കര്‍, ഗീതുമോള്‍, അനില്‍ കുമാര്‍, റോസ്‌മോന്‍, ദിലീപ് കുമാര്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.