Spread the love

പൈസ വേണ്ടാത്ത ട്രാൻസ്‌പോർട്ട് ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നു, എന്നാൽ മക്കളെ സ്വകാര്യ സ്‌കൂളിൽ ചേർക്കുന്നു; വിവാദ പരാമർശവുമായി ​ഗതാ​ഗതമന്ത്രി സിപി ജോൺ 

 

പാലക്കാട് : പ്രിയദർശനി സൗജനൃ സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന ആക്ഷേപവുമായി ഗതാ​ഗത മന്ത്രി സിപി ജോൺ. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രിയുടെ വിവാദ പരാമർശനത്തിനെതിരെ പ്രതിപക്ഷവും വനിതാ സംഘടനാ നേതാക്കളുടെ കടുത്ത വിമർശനം ഉന്നയിച്ചതോടെ മന്ത്രി വിശദീകരണവുമായി രംഗത്തു വന്നു.പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നുവെന്നും സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സിപി ജോൺ പറഞ്ഞു. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സിപി ജോൺ പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ സ്പന പദ്ധതിയെക്കുറിച്ച് മന്ത്രി വിവാദമായി പ്രതികരിച്ചതിൽ കോൺഗ്രസിലും അമർഷം പുകയുന്നുണ്ട്.