ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ മൊഴികളിലെ തെളിവുകള്‍ അടി സ്ഥാനമാക്കിയ തുടരന്വേഷണം, ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതി സന്ധിയിലാക്കിയേക്കും.ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് സുധീഷ്കുമാര്‍ ക്രൈംബ്രാഞ്ചിനു മൊഴിനല് കിയത്. താന്‍ മാത്രമല്ല, അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ ഇടപെട്ടിരുന്നുവെന്നും മേല്‍ത്തട്ടില്‍ നിന്നുണ്ടായ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സുധീഷ്കുമാര്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോടു വെളിപ്പെടുത്തി.
രേഖകളില്‍ സ്വര്‍ണം സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയതും മേലു ദ്യോഗസ്ഥര്‍ നല്കിയ നിര്‍ദേശപ്രകാ രമാണെന്നാണ് മൊഴി. എക്സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരമൊരു മാറ്റം രേഖകളില്‍ വരു ത്താന് കഴിയില്ലെന്നും അന്ന് ഏല്പ്പി ച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെ ന്നുമാണ് സുധീഷ്കുമാറിന്റെ മറുപടി എന്ന് അറിയുന്നു.സ്വര്‍ണം പൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്പോ റ്റിക്കു കൈമാറിയത് ദേവസ്വം ബോര്ഡില്നി ന്നുള്ള നിര്‍ദേശപ്രകാരമാണ്. ഓരോഘട്ടത്തി ലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മേലു ദ്യോഗസ്ഥര്ക്കു കൈമാറിയിരുന്നു. രേഖകള്‍ അപ്പോള്‍ത്തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പി
ച്ചിരുന്നു. അവരാരും ചെമ്പുപാളികള്‍ എന്ന് എഴുതിയത് തിരുത്തിയില്ല, എതിര്‍ത്തതുമില്ല.
നടപടികള്‍ എല്ലാവരും അറിഞ്ഞിരുന്നു. സ്വര്‍ണംപൂശിയ പാളികള്‍ കൈമാറിയ സമയത്തു നടന്ന ചര്‍ച്ചകളുടെയും നടപടികളുടെയും വി ശദാംശങ്ങളും സുധീഷ്കുമാര്‍ അന്വേഷണസം ഘത്തിനു മുന്നില്‍ വിവരിച്ചു.അന്നത്തെ ദേവസ്വം ഭരണാധികാരികളിലേ ക്കും കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും ഇതുപ്രകാരം അന്വേഷണം നീളാന്‍ ഇടയുണ്ട്.

