നടൻ ബാലയ്ക്ക് എതിരെ ആശുപത്രി കിടക്കയിൽ നിന്നും മുൻ ഭാര്യയും ഇൻഫ്ലുവൻസറുമായ ഡോ. എലിസബത്ത് ഉദയൻ. താൻ ആശുപത്രിയിലാണെന്നും മരിച്ചാലെങ്കിലും തനിക്ക് നീതികിട്ടുമോ എന്ന്’ എലിസബത്ത് ചോദിക്കുന്നു. എലിസബത്തിന്റെ ആരോഗ്യ നില തീർത്തും മോശമാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മൂക്കിലും മറ്റുമായി ട്യൂബ് ഇട്ടിരിക്കുന്ന അവസ്ഥയിൽ ആണ് എലിസബത്ത്.
”തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്നു പേരെടുത്ത് പറയാതെ എലിസബത്ത് പങ്കുവച്ച വീഡിയോയിൽ പറയുന്നു.
“ പല കാര്യങ്ങളും എനിക്ക് സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും. കല്യാണം കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണ് അയാൾ പറഞ്ഞത്. പിന്നെ എന്തിനാണ് എന്നെകൊണ്ട് ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളിലുമൊക്കെ കൊണ്ട് പോയതും ഒക്കെ. എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ (മരിക്കുകയാണെങ്കിൽ) അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്.
എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. പരാതി മുകളിൽ നിന്നും താഴേക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് ഒരു വിവരവും ഇല്ല. കേസ് കോടതിയിൽ നടക്കുകയാണ്. കുറേതവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ അയാൾ കാശൊന്നും ഇല്ലെന്നാണ് പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്’-എലിസബത്ത് വീഡിയോയിൽ വ്യക്തമാക്കി.

