Spread the love

അഹ്മദാബാദ്: ഇന്നലെ 242 പേരെയുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ അഹ്മദാബാദ് – ഗ്യാറ്റ്വിക് വിമാനത്തിലെ യാത്രക്കാരിൽ ജീവനോടെ അവശേഷിക്കുന്നത് ഇപ്പോൾ ഒരാൾ മാത്രമാണ്. തകർന്ന എയർ ഇന്ത്യ വിമാനം എഐ 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് രക്ഷാപ്രവർത്തകർ കണ്ടെത്തി. അപകടം നടന്ന് മണിക്കൂറുകൾക്കുളിലാണ് വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിൽ ഒന്ന് കണ്ടെത്തിയിരിക്കുന്നത്.

ഇതിനിടെ നൊമ്പരമാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു ഡോക്ടർ ദമ്പതികളുടെയും അവരുടെ മൂന്ന് മക്കളുടെയും ചിത്രം.

യാത്ര തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിൽ കയറിയ ശേഷം ഇവർ എടുത്ത് പ്രിയപ്പെട്ടവർക്ക് കൈമാറിയ സെൽഫിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഉദയ്പൂരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. കോമി വ്യാസ് ഭർത്താവായ ഡോ. പ്രതീക് ജോഷിക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് യുകെയിലേക്ക് വിമാനം കയറിയത്. ഉദയ്പൂരിലെ ജോലി രാജിവെച്ച് ഭർത്താവിനൊപ്പം യുകെയിൽ താമസമാക്കാനാണ് ഇവർ യാത്ര തിരിച്ചത്. ഭർത്താവ് ഡോ. പ്രതീക് ജോഷിയാണ് ഈ ചിത്രം പകർത്തിയത്.

അടുത്തടുത്ത സീറ്റുകളിൽ ഡോ. പ്രതീകും ഡോ. കോമിയും ഇരിക്കുമ്പോൾ തൊട്ട് എതിർവശത്തെ സീറ്റിലാണ് മൂന്ന് മക്കളും ഇരുന്നത്. മൂത്തത് എട്ട് വയസുകാരിയായ മകളും ഇളയത് രണ്ട് ഇരട്ട ആൺകുട്ടികൾ അഞ്ച് വയസുകാരുമാണ്.

കുറച്ച് മാസങ്ങൾ മുമ്പാണ് ഡോ. പ്രതീപ് ലണ്ടനിലേക്ക് പോയത്. തുടർന്ന്ഭാര്യയെയും മക്കളെയും കൂടി യുകെയിലേക്ക് കൊണ്ടുപോകാനായി ഈ അടുത്ത് തിരിച്ചെത്തി. എന്നാൽ അവരെ കാത്തിരുന്നത് ഇതും.10 വര്‍ഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.