Spread the love

ഇടുക്കി: തകരാറിലായ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി സ്വര്‍ണക്കട ഉടമ മരിച്ച സംഭവത്തില്‍ പോലീസും അഗ്നിരക്ഷാസേനയും അന്വേഷിക്കുന്നു. കട്ടപ്പന നഗരത്തില്‍ പുളിയന്‍മല റോഡില്‍ പ്രവര്‍ത്തിക്കുന്ന പവിത്ര ഗോള്‍ഡ് മാനേജിംഗ് പാര്‍ട്ണര്‍ സണ്ണി ഫ്രാന്‍സിസ് (പവിത്ര സണ്ണി-65 ആണ് മരിച്ചത്. തകരാറിലായ ലി ഫ്റ്റ് നിയന്ത്രണമില്ലാതെ മുകള്‍നി ലയിലേക്കുപോയി ഇടിക്കുകയാ യിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയ സണ്ണിയുടെ തലയ്ക്കുള്‍പ്പെടെ മാര കമായി മുറിവേറ്റു. രണ്ടുമണിക്കൂറാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്നത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. സണ്ണി കയ റിയ ലിഫ്റ്റ് വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് ഓഫാകുകയും പിന്നീട് തെന്നി കെട്ടിടത്തിന്റെ മുകളിലേക്കുപോയി അഞ്ചാംനിലയില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നുവെന്നാണ് സ്ഥാപന അധികൃതര്‍ നല്‍കുന്ന വിവരം. പിന്നീട് ലിഫ്റ്റ് തുറക്കാന്‍ കടയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കട്ടപ്പന അഗ്നിരക്ഷാ സേനയെത്തിയാണ് പ്രവര്‍ത്തിക്കുന്നതിനിടെ വൈദ്യുതി നിലച്ചാല്‍ താഴെയുള്ള അടുത്ത നിലയിലെത്തി വാതിലുകള്‍ തുറക്കുകയാണ് പതിവ്. ഇനി നിശ്ചലമായാല്‍ത്തന്നെ വാതില്‍ തുറക്കാനുള്ള സംവിധാനമുണ്ട്.ഇതിനൊന്നും കഴിയാതിരുന്നതിന്റെ കാരണം അന്വേഷിക്കും.

ലിഫ്റ്റ്‌വെട്ടിപ്പൊളിച്ച് തുറന്നത്. അപ്പോഴേക്കും സണ്ണി ലിഫ്റ്റിനുള്ളില്‍പ്പെട്ടിട്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞിരുന്നു. തലയില്‍ ഗുരുതരമായും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റില്‍ രക്തം രക്തം തളംകെട്ടിനിന്നി തളംകെട്ടിനിന്നിരുന്നു. അതേസമയം വൈദ്യുതിമുടങ്ങിയപ്പോള്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട സണ്ണി സ്വര്‍ണക്കടയിലെ ജീവനക്കാരെ ഫോണില്‍ വി ളിക്കുകയും അവര്‍ ലിഫ്റ്റ് ടെക്നീ ഷ്യനെ ബന്ധപ്പെട്ട് തകരാര്‍ പരി ഹരിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് പോയതാണെന്നും പോലീസിന് മൊഴിലഭിച്ചതായാണ് സൂചന. കട്ടപ്പന പവിത്ര ഗോള്‍ഡ്, തേനി പവിത്ര ജൂവലറി എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണര്‍ ആണ്. ഭാര്യ: ഷിജി. മക്കള്‍: സനല്‍, സ്‌നേഹ, സാന്ദ്ര, സനു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് കട്ടപ്പന സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അഗ്‌നിരക്ഷാസേനയുടെ വാര്‍ഷിക പരിശോധയ്ക്കു പിന്നാലെയാണ് അപകടം.

വാര്‍ഷിക പരിശോധനയുടെ ഭാഗമായി അഗ്നിരക്ഷാസേനയും ടെ കട്ടപ്പന യൂണിറ്റ് അധികൃതര്‍ പവിത്ര ഗോള്‍ഡിലും സമീപത്തെ സ്ഥാപനങ്ങളിലും ബുധനാഴ്ച പരി ശോധന നടത്തിയിരുന്നു. ഉദ്യോ ഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ യാണ് അപകടം. തുടര്‍ന്ന് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ തിരി കെയെത്തുകയായിരുന്നു.