തിരുവനന്തപുരം : ലൗ ജിഹാദ് കേരളത്തിൽ വർധിക്കുന്നതായി പി സി ജോർജ്ജ് . ലവ് ജിഹാദ് മൂലം മീനച്ചിൽ താലൂക്കിൽ മാത്രം 400 ഓളം പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.lost 400 girls in meenachil taluk alone through love jihad p c george
‘ ക്രിസ്ത്യാനികൾ 24 വയസ്സ് തികയുമ്പോഴേക്കും അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കണം . കേരളത്തിൽ ലൗ ജിഹാദ് വർധിക്കുകയാണ് . മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണം ‘ പി.സി. ജോർജ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും പി.സി. ജോർജ് പ്രസംഗത്തിൽ പറഞ്ഞു. ‘‘അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്’’ – ജോർജ് പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി.സി. ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തതും പി.സി. ജോർജ് ജയിലിലായതും. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.