Spread the love

വെള്ളാപ്പള്ളിക്കെതിരായ കേസ് അന്വേഷണം പൂര്‍ത്തിയാക്കാനുളള നിലപാട് കടുപ്പിച്ച് കോടതി. ഒരുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം

 

തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മ പരിപാലന (എസ്എന്‍ഡിപി) യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട 15.85 കോടി രൂപയുടെ മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഒരു മാസം കൂടി സമയം അനുവദിച്ചു ഹൈക്കോടതി. ചേര്‍ത്തലയിലെ എം.എസ്. അനില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഴിമതിയെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി കാലാവധി നീട്ടിത്തരില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു

അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കാന്‍ അവസരങ്ങള്‍ ലഭിച്ചുവെന്നും അതു കഴിഞ്ഞില്ലെന്നും അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരുന്നു.മനുഷ്യാവകാശ കമ്മീഷനില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജയന്ത് ജഗനാഥന്റെ പേര് പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ഹര്‍ജിക്കാരന്‍ നിര്‍ദ്ദേശിച്ചു.

എസ്എന്‍ഡിപി യോഗം വഴി വിതരണം ചെയ്ത സര്‍ക്കാര്‍ വായ്പകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് 2016 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2024 നവംബറില്‍ കേരള പോലീസിലെ ശശിധരനെ അന്വേഷണം ഏല്‍പ്പിച്ചു.