കുട്ടനാടൻ കുമരകം മേഖലയിലെ ഷാപ്പുകൾ ബിനാമികളുടെ പിടിയിൽ? കള്ളിലും മീനിലും വിഷം ചേർക്കുന്നതാര്?
കോട്ടയം :അയ്മനം പഞ്ചായത്തിലെ തൊള്ളായിരം ഷാപ്പിൽ നിന്ന് കള്ളും മീനും കഴിച്ച് ഒരാൾ മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്ത സാഹചരൃത്തിലാണ്
സോഷ്യൽ മീഡിയയിലെ മിന്നും താരമായ പല ഷാപ്പുകളുടെയും പിന്നാമ്പുറത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. തൊള്ളായിരംചിറ കള്ളുഷാപ്പ്. കള്ളിനെക്കാൾ ഭക്ഷണത്തിന് പ്രശസ്തി. ഫുഡ് വ്ലോഗർമാരുടെ ഇഷ്ടയിടം. പക്ഷേ വൃത്തിയുടെ കാര്യത്തിൽ അതിദയനീയം. ഒഴുക്കു നിലച്ച് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് ഷാപ്പിൽ പാത്രങ്ങൾ കഴുകാനും പാചകത്തിനും ഉപയോഗിക്കുന്നതെന്ന് ഷാപ്പിൽ പരിശോധന നടത്തിയ എക്സൈസ്, ഭക്ഷ്യ സുരക്ഷ, പോലീസ് അധികൃതർക്കു ബോധ്യപ്പെട്ടു. ഷാപ്പ് ഉടമയോടൊപ്പം ഈ അധികൃതരുടെയും വീഴ്ചയാണ് ഒരാളുടെ മരണത്തിനും നിരവധി പേർ വിഷബാധ യേറ്റ് ആശുപത്രിയിൽ കഴിയുവാനും കാരണമായത്.
കുമരകം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലയിലെ ഭൂരിപക്ഷം കള്ളുഷാപ്പ്- റെസ്റ്റോറന്റുകളും വൃത്തിയുടെ കാരൃത്തിൽ അതിദയനീയമാണ്. ഭക്ഷണത്തിന് തോന്നിയ വിലയും. 24 മണിക്കൂറും മധുരകള്ള് റെഡി! നാടൻ കള്ള് എന്ന ഓമനപേരിൽ പാലക്കാടനും മേശകള്ളും ചേർത്ത് പഞ്ചസാരകലക്കിയാണ് മധുരകള്ളിന്റെ നിർമ്മാണം സുഗമമായി നടക്കുന്നത്. ഇത് എക്സൈസിന് അറിയാമെങ്കിലും ഷാപ്പുകാരുടെ ‘പടി’ കൃതൃമായി ലഭിക്കുന്നത് മൂലം ഈ തട്ടിപ്പുകൾക്ക് മുമ്പിൽ അവർ കണ്ണടക്കും.ടൂറിസ്റ്റുകളായ സ്ത്രീകളടക്കമാണ് ഈ മധുരകള്ള് കഴിക്കുന്നത്. മിക്കവർക്കും വയറ്റിൽ അസുഖം ഉറപ്പാണ്.പരാതിപ്പെട്ടാലും നടപടിയില്ല. ഭക്ഷൃവിഷബാധയേൽക്കുമ്പോൾ മാത്രം ഉണരുന്ന ഭക്ഷൃസുരക്ഷാ വകുപ്പും പ്രതിക്കൂട്ടിലാണ്. മാസത്തിലൊരിക്കലെങ്കിലും കൃതൃമായ പരിശോധന ഇവർ നടത്തിയിരുന്നെങ്കിൽഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല.
ഇവിടെ ദുന്തമുണ്ടായ ഉടൻ തന്നെ വിഷബാധയേറ്റത് കള്ളിൽ നിന്നല്ലന്ന് പ്രചരണമാണ് ആദൃമേയുണ്ടായത്. ദുരന്തമുണ്ടാക്കിയ ഷാപ്പിലെ കള്ള് ശാസ്ത്രീയ പരിശേധനയിലൂടെ മാത്രമേ സതൃാവസ്ഥ അറിയാൻ കഴിയൂ. എന്നാൽ കള്ളിലല്ല ഭക്ഷണത്തിലാണ് വിഷമെന്ന് ഉറപ്പിച്ച് പറയുന്നതിന്റെ കാരണവും ശക്തമായ അബ്കാരി ലോബിയുടെ സ്വാധീനമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതിനിടെഷാപ്പുകൾ ഭൂരിപക്ഷവും ബിനാമികളുടെ കൈപ്പിടിയിലാണെന്ന ആക്ഷേപവും ശക്തമാണ്.25 ശതമാനത്തിൽ താഴെ ഷാപ്പുകൾ മാത്രമാണ് യഥാർഥ ലൈസൻസികൾ നേരിട്ട് നടത്തുന്നത് എന്ന ഗുരുതരമായ ആക്ഷേപമാണ് ഉയരുന്നത്. എക്സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തിൽ ബിനാമികൾ ഷാപ്പുകൾ കൈയടക്കിയിരിക്കുന്നത്.
നടത്തിപ്പുകാരായ ബിനാമികൾക്ക് ലൈസൻസികളെപ്പോലെ ഉത്തരവാദിത്വമുണ്ടാകില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർതന്നെ ചൂണ്ടിക്കാട്ടുന്നു. കള്ളിന്റെ ഗുണനിലവാരം തീർത്തും കുറവാണെന്നും വൃത്തിയുടെ കാര്യത്തിൽ ഷാപ്പുകൾ ബഹുദൂരം പിന്നിലാണെന്നും ഇവർ പറയുന്നു.
ഭക്ഷണത്തിന്റെ നടത്തിപ്പ് ഇവർ മറ്റാളുകൾക്ക് കരാർ നൽകുകയാണ് പതിവ്. ഭക്ഷണത്തിന്റെ ഗുണനിലവാരമോ പാചക സ്ഥലത്തെ വൃത്തിയോ ബിനാമി നടത്തിപ്പുകാർ ശ്രദ്ധിക്കുന്നില്ല. വർഷങ്ങളായി ഷാപ്പ് നടത്തിപ്പ് ബിനാമികൾ കൈയടക്കിയിരിക്കുന്നത് അറിയാമെങ്കിലും എക്സൈസ് അധികൃതർ കണ്ണടയ്ക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ പരിശോധനകൾ ഷാപ്പുകളിൽ നടക്കുന്നേയില്ല. ഷാപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിശോധന മാത്രമാണ് നടക്കുന്നത്.പടിഞ്ഞാറൻ മേഖലയിലെ ഷാപ്പുകളിൽ ഷാപ്പുകളിൽ നിന്ന് തിരിയാൻ പോലും പറ്റാത്തയത്ര തിരക്കാണ്. ടോക്കൺ കൊടുത്താണ് ഒരു കൂട്ടർ ഒഴിയുമ്പോൾ മറ്റൊരു കൂട്ടരെ ഷാപ്പിൽ പ്രവേശിപ്പിക്കുന്നത്. യൂടൂബർമാരെ കൈയിലെടുത്ത് റീലുകൾ സോഷൃൽ മീഡിയയിൽ പ്രചരിപ്പിച്ചാണ് ആളുകളെ ഷാപ്പിലേക്ക് ആകർഷിക്കുന്നത്. കൃതൃമായ ഇടവേളകളിലെ സോഷൃൽ മീഡിയ പ്രമോഷൻ വഴിയാണ് ഇത്തരം ഷാപ്പുകളിലേക്ക് ആളുകളുടെ കൂത്തൊഴുക്ക് നടക്കുന്നത്.പരസൃം കൂടിയപ്പോൾ ഭക്ഷണത്തിന് ഗുണമേന്മയും ഇല്ലാതായി. എങ്കിലും പ്രചരണത്തിൽ ആകൃഷ്ടരായി എത്തുന്ന ആളുകളുടെ ഒഴുക്ക് തുടരുന്നു.ലക്ഷങ്ങളുടെ കച്ചവടമാണ് ഷാപ്പ് ഭക്ഷണം വഴി നടക്കുന്നത്.ദിനം പ്രതി 10 ലക്ഷം രൂപവരെ വിറ്റുവരവുള്ള ഷാപ്പുകൾ കുട്ടനാട് – അപ്പർ കുട്ടനാട് മേഖലയുലുണ്ട്. എന്നാൽ ഷാപ്പ് ഭക്ഷണത്തിന് ജിഎസ്ടി ഈടാക്കുന്നുമില്ല. സാമ്പത്തിക തകർച്ചയിൽ കഴിയുന്ന സർക്കാരിനും ഇവിടെ മൗനമാണ്!. എല്ലാ നിയമ സംവിധാനങ്ങളെയും കബളിപ്പിച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്ക് അറുതി വരുത്തേണ്ടതല്ലേ?

