Spread the love

ഡിജോ സ്മൃതി സംഗമം: ഓര്‍മകള്‍ പങ്കിട്ട് രമേശ് ചെന്നിത്തല. തിരുവഞ്ചൂര്‍, മോന്‍സ്

കോട്ടയം : സാമൂഹ്യപ്രവര്‍ത്തകനും ഉപഭോക്താക്കളുടെ കാവലാളുമായിരുന്ന ഡിജോ കാപ്പന്റെ സ്മരണയില്‍ കോട്ടയത്ത് സുഹൃത്തുക്കള്‍ ഒരുമിച്ചു. കാപ്പന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന സിഎംഎസ് കോളജ് അങ്കണത്തിലെ ഗ്രേയ്റ്റ് ഹാളില്‍ നടന്ന സംഗമത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ഓര്‍മകള്‍ക്ക് തിരിതെളിച്ചു.കോട്ടയം നിസ്വാര്‍ഥസേവന ങ്ങളിലൂടെ പൊതുജനങ്ങളുടെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച വ്യക്തിത്വമാണ് ഡിജോ കാപ്പനെ ന്ന് മന്ത്രി രമേശ് ചെന്നിത്തല. തികഞ്ഞ മനുഷ്യസ്‌നേഹിയായ ഡിജോ കോട്ടയത്തെ തന്റെ എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിനും ഒപ്പം നിന്നു. അധികാ രത്തിന് പിന്നാലെ പോകാതെ വ്യക്തിവിശുദ്ധിയും പൊതുജന ?? വ്യക്തിയായിരുന്നു അദ്ദേഹമെ ന്നും മന്ത്രി പറഞ്ഞു. കാപ്പന്‍ ആശുപത്രിയിലായപ്പോള്‍ തന്റെ അമ്മ അവിടെ അഡ്മിറ്റായിരുന്നു. ആ ദിനങ്ങളില്‍ ഏറെ സമയം ഒപ്പം ചെലവഴിച്ചു.

പരിസ്ഥിതിയെ സ്‌നേഹിച്ച പൊ തുജനതാത്പര്യത്തിനുവേണ്ടി നിലനിന്ന വ്യക്തിത്വമായിരുന്നു ഡിജോയെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ് എം.പി., മന്ത്രി മോന്‍സ് ജോസഫ്, വൈക്കം വിശ്വന്‍, ഡോ. സിറിയക്ക് തോമസ്, സ്റ്റീഫന്‍ ജോര്‍ജ്, അനിയന്‍ മാത്യു ചെറുകര സണ്ണീ ലൂക്കോസ്, ഫ്രാന്‍സിസ് തോമസ് പങ്കെടുത്തു.