Spread the love

കോട്ടയം : സജി മഞ്ഞകടമ്പന് പിന്നാലെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്ന് യുവ നേതാവായ ജോസ്മോൻ മുണ്ടക്കലും പാർട്ടി വിടുന്നു.ജനപിന്തുണയുള്ള ജോസ്മോനെ കൂടെ നിർത്താൻ ജോസ് കെ മാണി നേരിട്ടാണ് ചർച്ച നടത്തുന്നത്.
ദീർഘകാലം കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ് മോൻ കെഎം മാണിയുടെ വിശ്വസ്ഥനായിരുന്നു.
യുവാവായിരിക്കുമ്പോൾ തന്നെ സജിയെയും ജോസ് മോനെയും നേതൃരംഗത്തേക്ക് ഉയർത്തിയത് കെഎം മാണിയായിരുന്നു.കെഎം മാണിയുടെ മരണശേഷം ജോസ് കെ മാണിയെ ചുറ്റിപറ്റിയ ഉപജാപസംഘത്തിന്റെ ഇടപെടൽ മൂലമാണ് ഇരുവരുടെയും പുറത്തുപോകലിന് കാരണമായത്.

പിജെ ജോസഫിന്റെ അനാരോഗൃം മുതലെടുത്ത് ജോസഫ് ഗ്രൂപ്പിൽ മോൻസ് ജോസഫ് ആധിപതൃം സ്ഥാപിച്ചതോടെയാണ് ജോസ്മോന് രക്ഷയില്ലാതായത്. ജോസഫ് തന്റെ പിൻഗാമിയായി മകൻ അപുവിനെ രംഗത്തിറക്കിരുന്നു.എന്നാൽ സംസ്ഥാന ഭാരവാഹികളിൽ ബഹുഭൂരിപക്ഷവും മോൻസിന്റെ നോമിനികളായതു മൂലം അപുവിന് മുഖൃധാരയിലെത്താൻ ഇനിയും സാധിച്ചിട്ടില്ല.ചുരുക്കത്തിൽ പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും മോൻസിന്റെ കൈപിടിയിലൊതുങ്ങി. ജോസഫ് ഗ്രൂപ്പിലെത്തിയ പഴയ മാണി ഗ്രൂപ്പുകാരെ വെട്ടിയൊതുക്കാനാണ് മോൻസ് തുടക്കമിട്ടത് . പൂഞ്ഞാർ സീറ്റിൽ മത്സരിക്കാൻ പിജെ ജോസഫ് പച്ചകൊടി കാണിച്ചങ്കിലും സജി മഞ്ഞകടമ്പനെ വെട്ടിയത് മോൻസായിരുന്നുവെന്ന് സജി തന്നെ പരസൃമായി പ്രതികരിച്ചതാണ്.പൂഞ്ഞാർ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്ത് ഏറ്റുമാനൂർ ചോദിച്ച് വാങ്ങിയതും സജിയെ വെട്ടാനുള്ള മോൻസിന്റെ വിദഗ്ദ നീക്കമായിരുന്നു. ഏറ്റുമാനൂരിൽ തന്റെ വിശ്വസ്ഥൻ പ്രിൻസ് ലൂക്കോസിന് സീറ്റ് നൽകുകയായിരുന്നു ലക്ഷൃം .

മോൻസുമായി കലഹിച്ച് ജോസഫ് വിഭാഗത്തിന്റെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്ന സജി മഞ്ഞകടമ്പിൽ പാർട്ടി വിട്ടപ്പോൾ ആ സ്ഥാനം ജോസ്‌മോൻ ആഗ്രഹിച്ചു.പക്ഷെ ആ സ്ഥാനം ലഭിച്ചത് മോൻസ് ജോസെഫിന്റെ അടുത്ത ആളായ ജെയ്‌സൺ ഒഴുകയിലിനായിരുന്നു.പാർട്ടിയിൽ സീനിയറായ ജോസ് മോനെ ഒതുക്കാനാണ് മോൻ ഇങ്ങനെ ചെയ്തത്. ഇനിയും ജോസഫ് ഗ്രൂപ്പിൽ അവഗണന സഹിച്ച് നില്ക്കണ്ടന്ന നിലപാടാണ് ജോസ് മോന്. ജില്ലാ പഞ്ചായത്ത്
കിടങ്ങൂർ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജോസ് മോൻ അടുത്ത പ്രാവശൃം അതിരമ്പുഴ ഡിവിഷനാണ് ജോസ് കെ മാണിയോട് ചോദിച്ചത്.                                                                                                                                                                                                                                                  അത് സമ്മതിച്ചതോടെയാണ് ജോസഫ് ഗ്രൂപ്പ് വിടാൻ തീരുമാനമായത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും ജോസ് കെ മാണി ഓഫർ ചെയിതിട്ടുണ്ടെന്നാണ് വിവരം. അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്ന് മത്സരിക്കാൻ ജോസ് കെ മാണി തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് പ്രാദേശികമായി വലിയ സ്വീകാരൃതയുള്ള ജോസ് മോനെ കൂടെ നിർത്താനുള്ള തീരുമാനം.
അതിനിടയിൽ ജോസ് മോൻ തിരികെ മാണി ഗ്രൂപ്പിലെത്തുന്നതിന് ഇടങ്കോലിടാൻ മാണി ഗ്രൂപ്പിലെ പാലായിലെ ചില പ്രാദേശിക നേതാക്കൾ ശ്രമം തുടരുന്നുണ്ട്. ജോസ് മോനെ മോശക്കാരനാക്കാൻ ചില ഓൺലൈൻ മാധൃമങ്ങളെ കൂട്ടുപിടിച്ചാണ് ഇവരുടെ നീക്കം. എന്നാൽ ജോസ് കെ മാണിയുടെ തീരുമാനം മാണിഗ്രൂപ്പിൽ അന്തിമമായിരിക്കേ ആ മോഹങ്ങൾ തല്ക്കാലം നടക്കില്ല.