പ്രയാഗ് രാജ്: തന്റെ ദേഹത്ത് തൊട്ടാൽ 35 കഷ്ണങ്ങളാക്കുമെന്ന് ആദ്യരാത്രിയിൽ നവവരനോട് നവവധുവിന്റെ ഭീഷണി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സിതാര എന്ന വധുവാണ് വരൻ നിഷാദിന് മുന്നറിയിപ്പ് നൽകിയത്.
മൂർച്ചയുള്ള കത്തി കാട്ടി ആയിരുന്നു സിത്താരയുടെ മുന്നറിയിപ്പ്. ഇതോടെ ഇത് കേട്ട് ഭർത്താവ് ഭയചകിതനായി. ഒടുവിൽ അർധരാത്രി വീടിന്റെ മതിൽ ചാടിക്കടന്ന് അവൾ രക്ഷപ്പെടുകയും ചെയ്തു.
ഏപ്രിൽ 29-നാണ് ക്യാപ്റ്റൻ നിഷാദ് കരച്ചന ദീഹ ഗ്രാമത്തിലെ ലക്ഷ്മി നാരായൺ നിഷാദിന്റെ മകൾ സിത്താരയെ വിവാഹം കഴിക്കുന്നത്. ഏപ്രിൽ 30-ന് വധു ഭർത്താവിന്റെ വീട്ടിലെത്തി.
‘ഞാൻ മുറിയിൽ പ്രവേശിച്ചപ്പോൾ, അവൾ നിശ്ശബ്ദയായി, പൂർണ്ണമായും മൂടുപടമിട്ട്, ഒരു കത്തിയും പിടിച്ച് ഇരിക്കുകയായിരുന്നു,’ നിഷാദ് ഓർമ്മിച്ചു.
‘അവൾ എന്നോട് പറഞ്ഞു – ‘എന്നെ തൊടരുത്. ഞാൻ അമന്റെ സ്വത്താണ്. ശ്രമിച്ചാൽ, ഞാൻ നിങ്ങളെ 35 കഷണങ്ങളായി മുറിക്കും. ആ രാത്രി മുഴുവൻ, ഞാൻ സോഫയിൽ ഇരുന്നു, അവൾ കത്തിയും പിടിച്ച് കട്ടിലിൽ ഒറ്റ ഇരിപ്പായിരുന്നു. എനിക്ക് ഉറങ്ങാൻ എനിക്ക് ധൈര്യമുണ്ടായില്ല.’ നിഷാദ് പറഞ്ഞു.
ഇതേ അവസ്ഥ മൂന്നു രാത്രികൾ തുടർന്നു.
തുടർന്ന് മാനസിക സമ്മർദ്ദം സഹിക്കാൻ കഴിയാതെ നിഷാദ് എല്ലാം അമ്മയുമായി പങ്കുവെച്ചു. സിത്താരയെ ചോദ്യം ചെയ്തപ്പോൾ വീട്ടിൽ ബഹളം ഉണ്ടാവുകയും. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, അവൾ മടിക്കാതെ സമ്മതിച്ചു, ‘ഞാൻ അമനെ സ്‌നേഹിക്കുന്നു. നിർബന്ധിതയായതുകൊണ്ട് മാത്രമാണ് ഞാൻ വിവാഹം കഴിച്ചത്. എനിക്ക് അവനോടൊപ്പം ജീവിക്കണം.’
സിത്താരയുടെ മാതാപിതാക്കളെ വിവരം അറിയിച്ചപ്പോൾ മെയ് 25-ന് ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. ‘അമനെ മറക്കാനും വിവാഹം അംഗീകരിക്കാനും അവളോട് പറഞ്ഞു,’ എന്നാൽ മേയ് 30ന് സിതാര വീട്ടിൽ നിന്ന് ഓടിപ്പോയി. മതിൽ ചാടിയാണ് സിതാര രക്ഷപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്.