Spread the love

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയനവര്‍ഷം മുതല്‍ രണ്ടു പരീക്ഷ ആദ്യ പരീക്ഷ നിര്‍ബന്ധമാണ്. രണ്ടാം പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പുതിയ പരിഷ്‌ക്കരണത്തോട് അധ്യാപകര്‍ക്ക് യോജിപ്പില്ല.

ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണു രണ്ടു പരീക്ഷ നടപ്പാക്കുന്നത്. പൊതുജനാഭിപ്രായം തേടിയശേഷമുള്ള അന്തിമ മാനദണ്ഡങ്ങള്‍ക്കു സിബിഎസ്ഇ അംഗീകാരം നല്‍കി.

ആദ്യ പരീക്ഷ ഫെബ്രുവരി പകുതിയോടെ തുടങ്ങും. ഫലം ഏപ്രില്‍ 30നു മുന്‍പു പ്രസിദ്ധീകരിക്കും. രണ്ടാം പരീക്ഷ മേയില്‍ നടത്തി ജൂണ്‍ 30നു മുന്‍പു ഫലം പ്രസിദ്ധീകരിക്കും. ആദ്യ പരീക്ഷയുടെ ഫലം വന്നശേഷമാകും രണ്ടാം പരീക്ഷയ്ക്കുള്ള റജിസ്‌ട്രേഷന്‍. 3 വിഷയങ്ങള്‍ മാത്രമാകും രണ്ടാം പരീക്ഷയില്‍ എഴുതാനാകുക. ആദ്യ പരീക്ഷയില്‍ മൂന്നോ അതിലധികമോ വിഷയങ്ങള്‍ എഴുതിയില്ലെങ്കില്‍ രണ്ടാം പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. സ്‌പോര്‍ട്‌സ് വിഭാഗത്തിലുള്ളവര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ഇളവുണ്ട്