Spread the love

തൊടുപുഴ: മുസ്ലീം വര്‍ഗീയ വിദ്വേഷവുമായിപി സി ജോര്‍ജ്ജ്. കേരളത്തില്‍ വര്‍ഗീയത കൂടുന്നുവെന്നും മുസ്ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കേരളം മാറുകയാണന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ഇതിന്റെ പേരില്‍ പിണറായി കേസെടുത്താലും ഒരു പ്രശ്നവുമില്ലെന്നും പി സി ജോര്‍ജ്ജ് വെല്ലുവിളിച്ചു. എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
‘                                                                                                                                                                                  മറ്റുളളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമുദായം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇനി ഇതിന്റെ പേരില്‍ പിണറായി ഒരു കേസുകൂടി എടുത്താലും എനിക്ക് പ്രശ്നമില്ല. അത് കോടതിയില്‍ തീര്‍ത്തോളാം’- പി സി ജോര്‍ജ്ജ് പറഞ്ഞു.

ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യ എന്നത് സായിപ്പിട്ട പേരാണ്. അത് ചുമന്ന് നടന്നിട്ട് കാര്യമില്ല. ഋഷീശ്വരന്മാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍ക്കൊളളാന്‍ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.അതേസമയം തൊടുപുഴയിലെ വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരാതി നല്‍കി. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശവും മുന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെയടക്കം അപമാനിക്കുന്ന പരാമര്‍ശമാണ് പി.സി ജോര്‍ജ് നടത്തിയത്. തനിക്കെതിരെ കേസെടുത്താല്‍ പോലും പ്രശ്‌നമില്ല എന്ന് വെല്ലുവിളിച്ചാണ് ജോര്‍ജ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. പരിപാടിയുടെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നാണ് പോലീസ് അറിയിച്ചത്.