സിക്കിം തുരങ്ക ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം നാളെ ജന്മനാടായ കോട്ടയത്ത് എത്തിക്കും

തിരുവനന്തപുരം : തെക്കൻ സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന സംഭവിച്ച വൻ സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. സിക്കിമിൽ നിന്നും റോഡ് മാർഗം കൊൽക്കത്തയിലെത്തിച്ച മൃതദേഹം അവിടെ വച്ച് എംബാം ചെയ്തു.
തെക്കൻ കൊൽക്കത്തയിലെ പീസ് വേൾഡ് ഫെസിലിറ്റിയിലാണ് എംബാമിങ് നടത്തിയത്. രാത്രി 11 മണിക്ക് കൊൽക്കത്തയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ നാളെ രാവിലെ 7.05 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെ നിന്നും റോഡ് മാർഗം കോട്ടയം ജില്ലയിലെ പാമ്പാടി യിലുള്ള വസതിയിലെത്തിക്കും. അനീഷ് മോഹന്റെ ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
നോർക്ക റൂട്ട്സ് ആണ് മൃതദേഹം സിക്കിമിൽ നിന്നും നാട്ടിൽ എത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നത്. 2026 ജൂലൈ 20-ന് ഉച്ചയ്ക്ക് 1:04-നാണ് അനീഷ് മരിച്ച ദുരന്തമുണ്ടായത്

