Spread the love

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ക്രൂരമായ മർദ്ദനമേറ്റതായി പരാതി.പരാതി അടിസ്ഥാനരഹിതമെന്ന്  റെയിൽവേ പോലീസ്. ഇത് സംബന്ധിച്ച്  ഇൻറലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയതായി അറിയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നതും ഡ്രൈവറെ മർദ്ദിച്ചതുമായ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി പരാതി നല്‍കി.

 

യാത്രാവേളയിലുണ്ടായ ചെറിയൊരു തർക്കത്തെത്തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവിന്റെ ജീവനക്കാരനോട് അതിക്രമം കാണിക്കുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് ഉയരുന്ന ഗുരുതരമായ ആക്ഷേപം. മർദ്ദനത്തില്‍ പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ സമീപത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹം അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണിതെന്നും, ഭരണ സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിഷ്പക്ഷവും സുതാര്യവുമായ ഉന്നതതല അന്വേഷണം ഉണ്ടാകണമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.