ഇൻഡോർ : മേഘാലയയിൽ മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയത് കേസിലെ പ്രതിയായ ഭാര്യയുടെ കണ്‍മുന്നില്‍വെച്ച്. വാടക കൊലയാളികള്‍ രാജ രഘുവംശിയെ ആക്രമിക്കുമ്പോള്‍ ഭാര്യയും കൊലക്കേസിലെ മുഖ്യപ്രതിയുമായ സോനം രഘുവംശി കൊലയാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
20 ലക്ഷം രൂപയ്ക്കാണ് വാടക കൊലയാളികളെ ഏർപ്പാടാതാക്കിയതെന്നാണ് റിപ്പോർട്ട്. ആദ്യം നാലു ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്നും പിന്നീട് ഇത് 20 ലക്ഷമായി ഉയർത്തുകയായിരുന്നെന്നുമാണ് വിവരം. കൂടാതെ കൊലപാതകം നടക്കുമ്പോള്‍ ഭര്‍ത്താവിന്റെ പേഴ്‌സില്‍നിന്നാണ് ആദ്യ ഗഡുവായ 15,000 രൂപ സോനം കൊലയാളികള്‍ക്ക് കൈമാറിയത്. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്നാണ് മേഘാലയ പോലീസ് സോനത്തെ കസ്റ്റഡിയിലെടുത്തത്. കാമുകനെന്ന് പറയപ്പെടുന്ന രാജ് കുശ്‌വാഹയേയും മൂന്ന് വാടക കൊലയാളികളേയും പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുപി പോലീസില്‍ കീഴടങ്ങുകയായിരുന്നു സോനമെന്നാണ് വിവരം.
അതേസമയം കൊലയാളികള്‍ രാജ രഘുവംശിയെ വളഞ്ഞപ്പോള്‍ ‘അടിക്ക് അവനെ’ എന്ന് പറഞ്ഞ് സോനം ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.