Spread the love

കോട്ടയം: ഇരട്ടകൊലപാതകം നടത്തിയ 23 കാരനായ അസം സ്വദേശിയെ റിപ്പോര്‍ട്ടുകളിലൂടെ മഹത്വവല്‍ക്കരിച്ച് മലയാള മാധ്യമങ്ങള്‍. പോലീസില്‍ നിന്നു ലഭിച്ചതെന്ന നിലയില്‍ കോട്ടയത്തെ മാധ്യമങ്ങള്‍ ചമച്ചുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ കൊല്ലപ്പെട്ട കുടുംബത്തെ അപമാനിക്കുകയും കുറ്റവാളിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും ഉതകുന്നതാണ്. മരിച്ചയാൾ വൈരാഗൃ ബുദ്ധി യോടെ പെരുമാറിയതിനാൽ കൊലപെടുത്തിയതെന്ന നൃായം കുറ്റവാളിയെ വെള്ള പൂശുന്നതാണ്. സാക്ഷികള്‍ ഇല്ലാതെ ശാസ്ത്രീയ തെളിവുകളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന കേസില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ.വിജയകുമാര്‍ (65), ഭാര്യ ഡോ. മീര വിജയകുമാര്‍ (62) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അസം ദിബ്രുഗഡ് പീത്താഗുഡി സ്വദേശി അമിത് ഉറാങ്ങിനെ പോലീസ് പിടികൂടിയത്. രക്ഷപെട്ട പ്രതിയെ സാഹസികമായി മാളയില്‍ നിന്നും പിടികൂടി എന്നാണ് പതിവു പോലീസ് രീതിയില്‍ വെളിപ്പെടുത്തിയത്. എന്നാൽ പ്രതിയുടെ മൊബൈൽ സിഗ്നലുകൾ കർണാടകത്തിൽ കണ്ടെന്നാണ് പോലീസിന്റേതായി വന്ന ആദൃ പ്രതികരണമായി മാധൃമങ്ങൾ പ്രചരിപ്പിച്ചത്.

എന്നാല്‍ പ്രതി കൊലപാതകം നടന്നു വൈകാതെ പോലീസ് കസ്റ്റഡിയിലായി എന്നാണ് സംശയിക്കുന്നത്. പെരുമ്പാവൂരിലെ ജിഷ കേസ് മുതല്‍ കേരളത്തിലെ പല സ്‌തോഭജനകമായ കൊലക്കേസുകളിലും ഇതര സംസ്ഥാനക്കാരാണ് പ്രതികള്‍. സംഘം ചേര്‍ന്ന് മുന്‍കാലത്ത് നടത്തിയ കൊലപാതകങ്ങള്‍ എല്ലാം സമീപകാലത്തായി ഒരു പ്രതിമാത്രമാണ് ഇടം പിടിക്കുന്നതെന്ന അസാധാരണത്വം ദുരൂഹത സൃഷ്ട്ടിക്കുന്നു.

കോട്ടയത്ത് വിജയകുമാര്‍ തന്റെ മകന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു. അതിന്റെ അന്വേഷണ നടപടികള്‍ തുടങ്ങുന്നതിന് മുമ്പു തന്നെ പ്രധാന സാക്ഷികള്‍ കൊലപ്പെട്ടു. അതും ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയാല്‍.

ബാംഗ്‌ളൂരിലേക്കുളള യാത്രാമധ്യേ തന്റെ ലോഡ്ജിലെത്തിയ അമിത് ഉറാങ്ങിന് വിജയകുമാര്‍ ജോലി നല്‍കുകയായിരുന്നു.സാമ്പത്തിക തട്ടിപ്പ് നടത്തിയതോടെയാണ് പുറത്താക്കിയത്. വിജയകുമാറിന്റെ ഫോണ്‍ അപഹരിച്ച് 2.79 ലക്ഷം രൂപ തട്ടിയെടുത്തു. അമിതിനുമാത്രമല്ല പെണ്‍സുഹൃത്തിനും വിജയകുമാര്‍ ജോലി നല്‍കി. അമിതിന് ഓഡിറ്റോറിയത്തില്‍ ശുചീകരണം. പെണ്‍കുട്ടിക്ക് വീട്ടിലും. ഭാര്യയാണെന്ന് പറഞ്ഞതിനാല്‍ ഇരുവര്‍ക്കുമുളള വേതനം അമിത് വശം കൊടുത്തു. എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തതോടെ അത് മാറ്റി. ഇതിനിടയിലാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ആകെ ഒന്നരവര്‍ഷക്കാലമാണ് ജോലി എടുത്തത്. അതാണ് സംഭവത്തിന്റെ പിന്നാമ്പുറം.

പക്ഷേ പിന്നീട് വന്ന റിപ്പോര്‍ട്ടുകളില്‍ അമിതിന് കടുത്ത വൈരാഗ്യം വന്നു അതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് സമര്‍ഥിക്കുന്നത്. രണ്ട് മാസത്തെ ശമ്പളം വിജയകുമാർ കൊടുത്തില്ലത്രേ. അതും കൊലപാതകം
നടത്താനുള്ള കാരണമാണു പോലും.
സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരനെ പിരിച്ചുവിടുന്നതും നടപടിയെടുക്കുന്നതും സ്വാഭാവികമാണ്. പക്ഷേ റിപ്പോര്‍ട്ടുകളില്‍ അമിത് ഉറാങ്ങ് ഗത്യന്തരമില്ലാതെ കൊലപ്പെടുത്തി എന്നു ധ്വനിപ്പിക്കുന്ന തരത്തിലായത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
നിസ്സാര കാരണങ്ങൾക്ക് പോലും കൊലപാതകമാണ് പ്രതിവിധിയെന്ന തെറ്റായ മാധൃമ പ്രചരണം കുറ്റവാളികൾക്ക് പ്രോത്സാഹനമായി മാറുന്നു. ഇവിടെ കൊലപ്പെട്ടവരെക്കാള്‍ മാധ്യമ നീതിയുടെ ത്രാസില്‍ കനം കൊലയാളിക്കാണ്. മൊബൈൽ ഫോൺ മോഷ്ടിച്ച് അതുവഴി ഓൺലൈൻ വഴി വിജയകുമാറിന്റെ പണം
തട്ടിയെടുത്തതോടെയാണ് ഉറാങ്ങ് കേസിൽ കുടുങ്ങി ജയിലായത്. അതോടെ ഭാരൃ പിണങ്ങി പോയി. ഗർഭിണിയായ ഭാരൃയെ ശുശ്രൂഷിക്കാൻ കഴിയാത്തത് മൂലം ഗർഭം അലസിപ്പോയി .

കൊലപാതകത്തിന് പിന്നിലെ കഥകളായി പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെയൊക്കെയാണ്.മോഷണം നടത്തിയതിന്വ കേസ് കൊടുക്കരുതെന്നും തട്ടിയെടുത്ത പണം തിരിച്ച് തരാമൊന്ന് പറഞ്ഞിട്ടും വിജയകുമാർ കേസുമായി പോയന്ന് പറഞ്ഞ് വിജയകുമാറിനെ യാണ് മാധൃമങ്ങൾ പ്രതികൂട്ടിലാക്കിയിരിക്കുന്നത്! .
അങ്ങനെകോട്ടയത്തെ ചില ഓൺലൈൻ മാധൃമങ്ങൾ കൊലയാളി അമിത് ഉറാങ്ങിന്റെ കുടുംബം വിജയകുമാർ തകർത്തതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് എഴുതി കൊല്ലപ്പെട്ടവരെ നീചമായി അപഹസിക്കുകയാണ്.

തന്റെ ഏക മകന്റെ ദുരൂഹമരണത്തിന്റെ സതൃാവസ്ഥ തേടി വിജയകുമാറിന്റെ നീതിക്കായുള്ള പോരാട്ടം കോട്ടയത്തെ മാധൃമങ്ങൾക്ക് കണ്ണു തുറന്ന് കാണാൻ കഴിയുന്നില്ല.

ഏകമകന്‍ ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുളള നിയമയുദ്ധത്തിലായിരുന്നു വിജയകുമാര്‍.മരിക്കുന്നതിന് ഒരു മാസം മുമ്പ് എസ്പിയുടെ ഓഫീസിലും വിജയകുമാര്‍ ഇതുമായി ബന്ധപ്പെട്ട് എത്തിയിരുന്നു.ഗൗതം വിജയകുമാറിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു കേരള പൊലീസിന്റെ നിലപാട്. ഈ കേസ് വിശദമായി പരിശോധിച്ചാല്‍ ആത്മഹത്യയുടെ സാധ്യതകള്‍ വളരെ കുറവാണെന്നു മനസ്സിലാകും. ഹൈക്കോടതി സ്വമേധയാ കേസില്‍ ഐജിയെ കക്ഷി ചേര്‍ക്കുകയും കേസന്വേഷണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഐജി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം കൊടുത്തെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നു പരാതിയുണ്ട്.. അങ്ങനെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗൗതം ട്രെയിനു മുന്നില്‍ച്ചാടി മരിച്ചതാണെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് വിജയകുമാര്‍ സിബിഐ അന്വേഷണംനആവശൃപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതിലാണ് അനുകൂല വിധി വന്നത്. 2017ലാണ് മകന്‍ മരിച്ചത്. വിജയകുമാറിന്റെയും ഭാര്യയുടെയും മരണത്തോടെ പ്രസ്തുത അന്വേഷണത്തിനാണ് അര്‍ധവിരാമമായിരിക്കുന്നതെന്ന സതൃം മാധൃമങ്ങൾ മനപൂർവം തമസ്ക്കരിക്കുന്നു.