തമിഴ്നാട്ടിലെ ദന്താശുപ ത്രിയില്‍ ചികിത്സ തേടിയ എട്ടുപേര്‍ തലച്ചോറില്‍ മാരകമായ അണുബാ ധയാല്‍ മരിച്ചതായി വെളിപ്പെടു ത്തല്‍. മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.ന്യൂറോമെലിയോയിഡോസിസ് എന്ന അണുബാധയാണ് മരണ കാരണമെന്നാണ് പഠനം വ്യക്തമാ ക്കുന്നത്. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലുള്ള ദന്താശുപത്രിയാണ് അണുബാധയുടെ ഉറ വിടം. 2023-ലാണ് അണുബാധയു ണ്ടായത്. രോഗികള്‍ക്ക് വായ കഴു കാന്‍ നല്‍കിയ മലിനമായ ഉപ്പുവെ ള്ളത്തില്‍നിന്നാണ് രോഗബാധ.
ഇതിലെ ബര്‍ഖോള്‍ഡേറിയ സ്യൂഡോമല്ലി എന്ന ബാക്ടീരിയയാണുവില്ലന്‍. ഈ ബാക്ടീരിയ വായില്‍നിന്ന് തലച്ചോറിലേക്ക് അതിവേഗമെത്തി മരണത്തിനിടയാക്കിയെന്നാണ് പഠനത്തിലെ വെളിപ്പെടുത്തല്‍.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെ ഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍),വെല്ലൂര്‍ ക്രിസ്ത്യന്‍ മെ ഡിക്കല്‍ കോളേജ്, തമിഴ്നാട് ആരോഗ്യ വകുപ്പ്, ലിവര്‍പൂള്‍ സ്‌കൂള്‍ ഓഫ് ട്രോപ്പി ക്കല്‍ മെഡിസിന്‍ തുടങ്ങിയ ഇടങ്ങ ളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘമാണ് പഠനം നടത്തിയത്. തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ന്യൂറോ മെലിയോയിഡോസിസ്. പനി, തലവേദന, അവ്യക്തമായ സംസാരം, മുഖം ഒരു ഭാഗത്തേക്ക് കോടല്‍, മങ്ങിയ കാഴ്ച എന്നിവയാണ് ലക്ഷണങ്ങള്‍.
വടക്കന്‍ തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍, റാണിപേട്ട്, കൃഷ്ണഗിരി, തിരുവണ്ണാമലൈ എന്നീ ജില്ലകളില്‍നി ന്ന് ന്യൂറോമെലിയോയിഡോസിസ് ലക്ഷണങ്ങളുള്ള 21 പേരെ കണ്ട ത്തി. ഇതില്‍ പത്തുപേരും വാണി യമ്പാടിയിലെ ദന്താശുപത്രിയില്‍ ചികിത്സ തേടിയവരായിരുന്നു.ഇവിടെനിന്നു രോഗം ബാധിച്ച എട്ടു പേരും 17 ദിവസത്തിനുള്ളില്‍ മരിച്ചു. അതിജീവിച്ച 12 പേരില്‍ എട്ടുപേര്‍ക്ക് ഭാഗികമായി പക്ഷാഘാതം, സംസാര പ്രശ്‌നങ്ങള്‍, ഗുരുതരമായ നാഡീക്ഷതം എന്നിവ ഉണ്ടായിരുന്നു. നാല് രോ ഗികള്‍ക്ക് മാത്രമേ പൂര്‍ണസുഖം പ്രാപിക്കാനായിട്ടുള്ളൂ.
2023-ല്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയെത്തിയ ഒരു കൂട്ടം രോഗികളിലാണ് ന്യൂറോമെലി യോയിഡോസിസ് അവസ്ഥ കണ്ട ത്തിയത്. തുടര്‍ന്ന് രോഗത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു.