Spread the love

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ബംഗാൾ സ്വദേശിനികളായ രണ്ടു യുവതികൾ 37 കിലോഗ്രാം കഞ്ചാവുമായാണ് പിടിയിലായത്. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരാണു പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്നു ട്രോളി ബാഗിലാണു കഞ്ചാവ് എറണാകുളത്തെത്തിച്ചത്. പാലക്കാടു മുതൽ തന്നെ ഇരുവരും നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം മുതൽ ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഡാൻസാഫ് സംഘങ്ങൾ പരിശോധന ശക്തമാക്കിയിരുന്നു. സംശയം തോന്നിയ യുവതികൾ ബാഗുമായി സ്ഥലം വിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു രണ്ട് യുവതികളുടെയും കഞ്ചാവ് കടത്ത്. ഇരുവരും ബംഗളൂരുവിൽ നിന്നാണ് ട്രെയിൻ കയറിയത്. പാലക്കാട് പരിശോധന കർശനമാക്കിയതോടെ റൂട്ട് മാറ്റിപ്പിടിച്ചെങ്കിലും യുവതികൾ കുടുങ്ങുകയായിരുന്നു..

ഇരുവരും പോക്കറ്റ് മണിക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയത്. സുരക്ഷിതമായി കഞ്ചാവ് എത്തിച്ചാൽ നിശ്ചിത തുക കമ്മിഷനായി ലഭിക്കും.