Spread the love

‘ന്യൂഡല്‍ഹി :മണല്‍ മാഫിയയെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന് പോലീസ് നഗ്നരാക്കി മര്‍ദിച്ചെന്ന പരാതിയില്‍ മധ്യപ്രദേശില്‍നിന്നുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചു. കള്ളക്കേസില്‍ കുടുക്കിയതാണെന്നും മുന്‍കൂര്‍ ജാമ്യം വേണമെന്നുമാവശ്യപ്പെ ട്ടാണ് ഹര്‍ജി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ചിന് മു ന്നിലെത്തിയ വിഷയം പരിഗണി ക്കാമെന്ന് കോടതി അറിയിച്ചു.വാര്‍ത്തയുടെപേരില്‍ പോലീസ് സ്റ്റേഷനില്‍ മര്‍ദിച്ചെന്നും ഭീഷണിയുണ്ടെന്നും ചൂണ്ടി കാട്ടി വിഷയം അടിയന്തരമായി കേള്‍ക്കണമെന്ന് ഹര്‍ജിക്കാരു ടെ അഭിഭാഷക കോടതിയില്‍ അഭ്യര്‍ഥിച്ചു.

എന്തുകൊണ്ടാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പോകാത്ത തെന്ന് ബെഞ്ച് ചോദിച്ചപ്പോള്‍ മേയ് ആദ്യമുണ്ടായ മര്‍ദനത്തി നുശേഷം മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക് മാറിയിരിക്കു കയാണെന്ന് അഭിഭാഷക അറി യിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണി ക്കാമെന്ന് ബെഞ്ച് അറിയിക്കുക യായിരുന്നു.

 

ചമ്പല്‍ നദിയിലെ അനധികൃത മണല്‍ ഖനനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ശേഷം ശേഷം, തന്നെ ഭിന്ദ് എസ്പിയുടെ ചേംബറിലേക്ക് വിളിച്ചുവരുത്തി ശാരീരികമായി ആക്രമിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നും അമര്‍കാന്ത് സിംഗ് ചൗഹാന്‍ പറഞ്ഞു.ചൗഹാനെയും സഹ പത്രപ്രവര്‍ത്തകന്‍ ശശികാന്ത് ജാതവിനെയും അടിവസ്ത്രം വരെ അഴിച്ചുമാറ്റി മര്‍ദ്ദിച്ചതായും ആരോപിച്ചു. ദൃശ്യമാധ്യമപ്രവര്‍ത്തകരാണ് ഇരുവരും.