Spread the love

ശ്രീനഗര്‍ : ലോകത്തിലെ ഏറ്റവും ഉയരമുളള റെയില്‍വേ പാലത്തിലൂടെ കാശ്മീരിലെത്താം. നൂറ്റാണ്ടിന്റെ വിസ്മയമായ ശിവാലിക് താഴ് വരയിലെ കഠിനവഴികളിലൂടെ തീവണ്ടിപ്പാത നിര്‍മിക്കാന്‍ ഒരുനൂറ്റാണ്ടുമുന്‍പ് കശ്മീരിലെ രാജാക്കന്‍മാര്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യമാകുന്നു.കശ്മീരിലെ സങ്കല്‍ദാനില്‍നിന്ന് റിയാസി ജില്ലയിലെ കത്രയിലേക്കുള്ള റെയില്‍പ്പാതയിലൂടെയുള്ള ആദ്യ തീവണ്ടിയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്യും. വന്ദേഭാരത് വണ്ടിയാണ് ആദ്യം ഓടുക. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ ആര്‍ ച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടന വും പ്രധാനമന്ത്രി നിര്‍വഹിക്കും.

വൈഷ്‌ലോദേവി ക്ഷേത്രം ഉള്‍പ്പെടുന്ന കത്ര പ്രദേശത്തേക്ക് ദിവസവും നിരവധി ഭക്തര്‍ എത്തുന്നു. ഇതുവ രെ കാല്‍നടയായോ ബോട്ടുമാര്‍ഗം മാത്രമോ പോകാവുന്ന സ്ഥലത്തേ ക്കാണ് ഇനി തീവണ്ടിയെത്തുക.കശ്മീര്‍-കത്ര തീവണ്ടി യാത്ര പ്രധാനമന്ത്രി നാളെ ഫ്‌ളാഗ്ഓഫ് ചെയ്യും.19-ാം നൂറ്റാണ്ടിനൊടുവില്‍ കശ്മീരിലെ മഹാരാജാ പ്രതാപ് സിങ്ങിന്റെ ഭരണകാലത്താണ് കത്രയിലേ ക്ക് റെയില്‍പ്പാത എന്ന ആശയം ഉയര്‍ന്നത്.ചെനാബ് പാലം കത്രയിലേക്കുള്ള പാതയിലാണ് ഈ പാലം നദീനിരപ്പില്‍നിന്ന് 359 മീ. ഉയരം. ഉധംപൂര്‍-ശ്രീനഗര്‍ -ബാരാമുള റെയില്‍ ശൃംഖലയുടെ ഭാഗമാകും.