കടുത്തുരുത്തി: മുൻ ഭരണ സമതിയുടെ അഴിമതിമൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന കടുത്തുരുത്തി റബർ മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ പാലകരയിലുള്ള പി.എൽ സി ഫാക്ടറിയും അതിനോട് ചേർന്നുള്ള പത്ത് ഏക്കർ സ്ഥലവും വെള്ളൂരിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ റബർലിമിറ്റഡ് (കെ. അർ.എൽ) ഏറ്റെടുത്ത് മിനി റബർ പാർക്ക് ആരംഭിക്കണമെന്ന് പി.എൽ സി സമര സമതി സർക്കാരിനോട് ആവശ്യപെട്ടു. ഒന്നര വർഷം മുൻപ് നടന്ന നവകേരളാ സദസിൽ ഇത് സംബന്ധിച്ച്പി.എൽ.സി. സമര സമതി ചെയർമാനും , എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും മായ സന്തോഷ് കുഴിവേലിയുടെ നേത്യത്വത്തിൽ കർഷകർ പരാതി നൽകിയിരുന്നു ഈ പരാതി ഫയൽ നിലവിൽ ഗവ:അണ്ടർ സെക്രട്ടറിയുടെ പരിഗണനയിലാണ്.
ഇതിൽ എത്രയും വേഗം തീർപ്പ് ഉണ്ടാക്കണമെന്ന് സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു.സഹകരണ വകുപ്പ് കോട്ടയം ജോയിന്റ് റിപ്പോർട്ടറുടെ റിപ്പോർട്ട് പ്രകാരം അഴിമതി നടത്തിയ മുൻ ഭരണ സമതി അംഗങ്ങളുടേയും, ജീവനക്കാരുടേയും സ്ഥാവര ജംഗമ വസ്തുക്കൾ ആർ. ആർ. ചെയ്യുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ അഴിമതി നടത്തിയ പണം കൈയ്യിലുള്ള പ്രതികൾ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.പി.എൽ.സി. സമര സമതി യോഗത്തിൽ ചെയർമാൻ സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ ,ജയിംസ് നീരാള കോട്ടിൽ, ശശി പൂർണിമ , പി.സി.സിറിയക്ക് , ജോജോ വച്ചി പുര, തോമസ് കൊച്ചു പുര തുടങ്ങിയവർ പ്രസങ്ങിച്ചു.