Spread the love

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന താരമാണ്. ഇപ്പോൾ റീൽ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമെല്ലാം സജീവമാണ് രേണു. ഇപ്പോഴിതാ കൊല്ലം സുധിയെ പരിചയപ്പെട്ടതിനെക്കുറിച്ചും സുധിയുടെ ആദ്യഭാര്യയെക്കുറിച്ചുമൊക്കെ സംസാരിച്ചു കൊണ്ടുള്ള താരത്തിന്റെ അഭിമുഖമാന് വൈറൽ ആകുന്നത്. വാക്കുകൾ സുധി ചേട്ടൻ മരിക്കുന്നതിന് രണ്ട് വർഷം മുമ്പാണ് അവർ മരിച്ചത്. ആത്മഹത്യ ചെയ്യുകയായിരുന്നു. അവർക്ക് വേറെ ഭർത്താവും മകനുമുണ്ട്. അവിടെ വെച്ചായിരുന്നു മരണം. സുധി ചേട്ടനുമായി ഞാൻ പരിചയപ്പെടുമ്പോൾ ഭാര്യയെക്കുറിച്ച് ചോദിച്ചിരുന്നു. എന്നെയും മകനെയും ഉപേക്ഷിച്ച് അവൾ പോയെന്നാണ് പറഞ്ഞത്. കിച്ചുവിന് 16 വയസുള്ളപ്പോഴാണ് അവർ മരിച്ചത്. അവരുടെ ആത്മാവിന് വേണ്ടി കൂടി പ്രാർത്ഥിക്കാറുണ്ട്. ”അവർ നല്ലൊരു നർത്തകി ആയിരുന്നു. എന്തുകൊണ്ടാണ് അവർ സുധിച്ചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ചു പോയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാൻ തോന്നിയിട്ടില്ല. സുധിച്ചേട്ടനും മോനും എന്റേതാണെന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. പിന്നീട് എല്ലാം സംസാരിക്കാം എന്ന് സുധിച്ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ചേട്ടന് വിഷമമാകുന്ന ഒന്നും സംസാരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ചില കാര്യങ്ങളൊക്കെ സുധിച്ചേട്ടനും കിച്ചുവും എന്നോട് പറഞ്ഞിരുന്നു. അവർ നിയമപരമായി വിവാഹിതരായിരുന്നില്ല”, കിച്ചുവിന് ഒന്നര വയസുള്ളപ്പോൾ ആണ് അവർ വേർപിരിയേണ്ട ഘട്ടത്തിലായിരുന്നു. മൂന്നര വയസുള്ളപ്പോൾ പൂർണമായും പിരിഞ്ഞു. എന്നാൽ അവർ മരിച്ചെന്ന് അറിഞ്ഞപ്പോൾ സുധി ചേട്ടന്റെ പ്രതികരണം എനിക്ക് ഓർക്കുന്നുണ്ട്. പകൽ മുഴുവൻ പിടിച്ച് നിന്നു. രാത്രിയായപ്പോൾ എന്റെയടുത്ത് വന്ന് കരഞ്ഞു. വിഷമിക്കാതെ, നമുക്ക് പോകാം എന്ന് ഞാൻ പറഞ്ഞു. എന്നാൽ പോകേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർ ഒരിക്കലും സുധി ചേട്ടനെ ഒരിക്കലും കോൺടാക്ട് ചെയ്തതായി അറിഞ്ഞിട്ടില്ല. രണ്ടാമത് വിവാഹം ചെയ്ത ശേഷം അവർക്ക് ജനിച്ച മകനെ കൊച്ചിലേ സുധി ചേട്ടനെ കൊണ്ട് കാണിച്ചിരുന്നു. കൂടാതെ ഭാര്യയും ഭർത്താവും കൂടെ വന്ന് സുധി ചേട്ടനെയും കിച്ചുവിനെയും കൊണ്ട് കാണിച്ചെന്നാണ് അറിഞ്ഞത്. കൂടാതെ അവർ കിച്ചുവിനെ കാണാൻ ഇടയ്ക്ക് സ്കൂളിലൊക്കെ വന്നിരുന്നു. സുധി ചേട്ടൻ മാറി നിൽക്കും. അവർ ഭർത്താവും ഭാര്യയും വന്ന് കൊച്ചിന് സമ്മാനം കൊടുത്ത് പോകും. വലുതായ ശേഷം കിച്ചു കണ്ടിട്ടില്ല. അതെന്ത് കൊണ്ടാണെന്ന് അറിയില്ല. എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷിച്ചിട്ടില്ല. ലോക്ഡൗൺ സമയത്തായിരുന്നു. ആ സമയത്ത് ജോലിയില്ലാതെ കുറെ ബുദ്ധിമുട്ടിയിരുന്നെന്ന് അറിഞ്ഞിട്ടുണ്ട്. അതായിരിക്കണം.