Spread the love

പാലാ: വള്ളിച്ചിറയില്‍ ഹോട്ടലില്‍ ചായകുടിക്കുന്നതിനിടെ 65കാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
വള്ളിച്ചിറയില്‍ വലിയ കാലായില്‍ പി ജെ ബേബി ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പാലാ ചെറുകര സ്വദേശി ഫിലിപ്പോസിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും പരസ്പര ജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തതും നിലവിലുണ്ട്. ഇത് സംബന്ധിച്ച് കാലങ്ങളായി തര്‍ക്കമുണ്ടായിരുന്നു. പള്ളിയില്‍ പോകുന്ന വഴി പ്രതിയുടെ ഉടമസ്ഥതയില്‍ ഉള്ള ഹോട്ടലില്‍ രാവിലെ ചായ കുടിക്കാന്‍ എത്തിയപ്പോള്‍ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതിയെ പാലാ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പ്രിന്‍സ് ജോസഫ്, സബ് ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര്‍.കെ, സബ് ഇന്‍സ്പെക്ടര്‍ ബേബി ജോണ്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ബിനോജ്, സീനിയര്‍ സിപിഒമാരായ രഞ്ജിത്, മോനിഷ്, സിപിഒമാരായ അരുണ്‍ കുമാര്‍, എം.വി, രഞ്ജിത്, ജോഷി മാത്യു, സിനോജ്, ജോബി കുര്യന്‍ എന്നിവരടങ്ങുന്ന സംഘം ഉടന്‍ തന്നെ പിടികൂടുകയായിരുന്നു.