Spread the love

ചെന്നൈ: വികാരനിര്‍ഭരമായി വിതുമ്പി ഒളിപ്യന്‍ ഷൈനി വില്‍സണ്‍.

എഫ്‌സിഐ ജനറല്‍ മാനേജരായ ഷൈനി ചെന്നൈയില്‍ സംഘടിപ്പിച്ച വിരമിക്കല്‍ ചടങ്ങിലാണ് വികാരഭരിതയായത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ജനറല്‍ മാനേജര്‍ പദവിയില്‍നിന്ന് 41 വര്‍ഷത്തെ സേവനത്തിനുശേഷം ശനിയാഴ്ച വിരമിക്കുകയായിരുന്നു ഷൈനി. ചെന്നൈയിലെ സ്റ്റാര്‍ ഹോട്ടലിലാണ് എഫ്സിഐ ചടങ്ങ് ഒരുക്കിയത്.

പുഞ്ചിരിയോടെയാണ് ഷൈനി മറുപടി പ്രസംഗം ആരംഭിച്ചതെങ്കിലും കൂടെനിന്നവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറയുന്നതിനിടെ പതുക്കെ കണ്ഠമിടറാന്‍ തുടങ്ങി… വാക്കുകള്‍ മുറിഞ്ഞു… പൊടുന്നനെ പൊട്ടിക്കരയാന്‍ തുടങ്ങി…. ഭര്‍ത്താവ് വില്‍സണ്‍ ചെറിയാന്‍ ഉടന്‍ വേദി ക്കു സമീപമെത്തി ഷൈനിയെ തലോടി സമാശ്വസിപ്പിച്ചെങ്കിലും ഹൃദയത്തില്‍നിന്ന് വന്ന കണ്ണീര്‍ പക്ഷേ, നിയന്ത്രിക്കാന്‍ ഷൈ നിക്കായില്ല. ‘നന്ദി, നന്ദി, നന്ദി…’ ഇനി ഒരുവാക്കുപോലും സംസാരിക്കാന്‍ ശേഷിയില്ലെന്നു ക്ഷമാപണം നടത്തി കണ്ണുകള്‍ തുടച്ചു കൊണ്ടുതന്നെ ഷൈനി ഇരിപ്പിടത്തിലേക്കു നീങ്ങി. അവിടെയും മുഖംകുനിച്ച് കുറേനേരം കരയുകയായിരുന്നു.

കായികരംഗത്ത് ഷൈനിയുടെ ഒപ്പമുണ്ടായിരുന്ന എം.ഡി. വത്സമ്മ, മോളി ചാക്കോ, പദ്മിനി തോമസ്, റോസക്കുട്ടി തുടങ്ങിയവരും ചടങ്ങിനെത്തി. നാല് ഒളിപിക്‌സുകളില്‍ ഷൈനി മത്സരിച്ചു. പത്മശ്രി ഉള്‍പ്പടെയുളള ബഹുമതികള്‍ രാജ്യം സമ്മാനിച്ചു.