Spread the love

മലപ്പുറം: കാട്ടുപന്നിക്കെതിരെ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളാക്കാൻ മുന്നണികൾ രംഗത്ത് .സ്വാഭാവികമായും സർക്കാരിനെതിരെ വലിയ പ്രതിഷേധമായി മാറാവുന്ന വിഷയത്തെ യുഡിഎഫിന് എതിരായി തിരിച്ചുവിടാൻ വനംമന്ത്രിയും സിപിഎം സെക്രട്ടറിയും ചേർന്ന് തുടങ്ങി വച്ചിരിക്കുന്ന ശ്രമം ഏത് നിലയിലാകും എന്നതും യുഡിഎഫ് കരുതലോടെ വീക്ഷിക്കുന്നുണ്ട്. സർക്കാരിനെതിരായ വികാരമായി അത് മാറിയാലും, മുതലെടുക്കാൻ പി വി അൻവർ രംഗത്തിറങ്ങുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിനുണ്ട്. കാട്ടാന ആദിവാസിയുടെ ജീവനെടുത്ത വിഷയത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധിച്ച് ജയിലിൽ പോകേണ്ടിവന്ന പശ്ചാത്തലമുള്ള അൻവർ അതിന് തുനിഞ്ഞിറങ്ങിയാൽ തലവേദനയാകും എന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്.

ന്യൂനപക്ഷ വോട്ടുകള്‍ വിധി നിര്‍ണ്ണയിക്കുന്ന നിലമ്പൂരില്‍ പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് വി ഡി സതീശന്റെ ടീമിന്റെ പ്രചരണ തന്ത്രങ്ങളില്‍ മുമ്പില്‍ നിന്നിരുന്നത് സിപിഎമ്മിനെ പ്രത്യേകിച്ച് മുഖ്യമന്ത്രിയെ സംഘപരിവാറുമായി കൂട്ടികെട്ടുക എന്നതായിരുന്നു. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ അവര്‍ അവിടെ ആരംഭിക്കുകയും ചെയ്തു. മലപ്പുറത്തിനോട് പിണറായി വിജയനുള്ള സമീപനം തുടങ്ങിയ കാര്യങ്ങളൊക്കെ ഇതിന്റെ ഭാഗമായാണ് ഉയര്‍ത്തി കൊണ്ടുവന്നതും. മാസങ്ങൾക്ക് മുമ്പ് ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത്, ഹവാല ഇടപാടുകളെ പരാമർശിച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ വിത്ത് വിതയ്ക്കുകയും ചെയ്തതാണ്. അതിന് പുറമെ അന്‍വര്‍ ഉയര്‍ത്തിവിട്ട ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും യുഡിഎഫ് ആയുധമാക്കിയിരുന്നു.
സതീശനും പിണറായിയും തമ്മിലുള്ള രഹസൃ കൂട്ടുകെട്ടുമൂലമാണ് തന്നെ യുഡിഎഫിലെടുക്കാത്തതെന്ന അൻവറിന്റെ ആരോപണവും നിലമ്പൂരിൽ വലിയ ചർച്ചയായിട്ടുമുണ്ട്. എന്നാൽ അൻവറിന്റെ ആരോപണത്തിന് പരസൃമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്ന സിപ്എമ്മിന്റെയും കോൺഗ്രസിന്റെയും പ്രവണത വോട്ടർമാർക്കിടയിൽ ചിന്താകുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

 

ഇതിനിടയിലാണ് വനം മന്ത്രിയുടെ നാവിൽ നിന്ന് തന്നെ ഗൂഡാലോചനാ വാദം യുഡിഎഫിനെതിരെ ഉയർന്ന് വന്നത്. മന്ത്രിയുടെ വാദങ്ങളെ പിന്തുണച്ച് സിപിഎം രംഗത്ത് വന്നതോടെ വിവാദ പ്രസ്താവന പിൻവലിക്കാനൊരുങ്ങിയ മന്ത്രിയും പരുങ്ങലിലായി . ഇത് രാഷ്ട്രീയ നേട്ടമാക്കാനാണ് ഇടത് കേന്ദ്രങ്ങളുടെ തന്ത്രപരരമായ നീക്കം. വനൃജീവി ആക്രമണങ്ങളിൽ നിലമ്പൂരടക്കം മലയോര മേഖലയിൽ നിരവധി പേർ മരിച്ചത് വനം മന്ത്രുക്കെതിരെ വലിയ രോഷം വിളിച്ചുവരുത്തിയിരുന്നു. ക്രൈസ്തവ സഭകളും മന്ത്രിക്കെതിരെ പരസൃമായി പ്രതിഷേധിച്ചിരുന്നു.
മന്ത്രി നിഷ്ക്രിയനാണെന്ന ആരോപണവും ഇടത് കേന്ദ്രങ്ങൾക്കുമുണ്ട്. ഈ അവസരം പരമാവധി മുതലെടുക്കാനാണ് വീണ് കിട്ടിയ അവസരം മന്ത്രി ഗൂഡാലോചനാ വാദമുയർത്തി പ്രതിരോധിച്ചത്.
സ്വരാജ് വിജയിച്ചാൽ മന്ത്രിയാകുമെന്നും വനം വകുപ്പ് തന്നെ ലഭിക്കുമെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണവും വനം മന്ത്രിയെ അസ്വസ്ഥനാക്കുന്നുണ്ടന്ന തെളിവ് കൂടിയാണ് ഈ വാദങ്ങളെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അതിനിടെ, വനംവകുപ്പിനു പിന്നാലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും വൈദ്യുതി വകുപ്പും ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകി രംഗത്തെത്തി. പന്നികളുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു
കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഇതിന്റെ തുടർച്ചയായി യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിലേക്ക് തിങ്കളാഴ്ച മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ്. വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരു മുന്നണികളും പരസ്പര പഴിചാരലിനുള്ള അവസരമാക്കി മാറ്റിയതോടെ വരുംദിവസങ്ങളിൽ ഈ വിഷയം നിലമ്പൂരിൽ കൂടുതൽ ചർച്ചയാകുമെന്നുറപ്പായി.