Spread the love

കോട്ടയം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഇരുമ്പ് വടിക്കു അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ‘ഇരുട്ട് ആന്റോ’എന്ന് വിളിക്കുന്ന ആന്റോ വര്‍ഗീസിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. കുറവിലങ്ങാട്, കുന്നുംപുറം ഭാഗത്ത്, പറക്കാട്ടില്‍ വീട്ടില്‍ നിഖിലിനാണ് പരിക്കേറ്റത്.

പ്രതിയെ കുറിച്ച് അന്വേഷിച്ചു വരവേ മെഡിക്കല്‍ കോളേജ് ഭാഗത്ത് വച്ച് കണ്ടെത്തിയതോടെ പോലീസ് സഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട കോടതി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കുറവിലങ്ങാട് പോലീസ്റ്റേഷന്‍ എസ്.ഐ മാരായ ശരണ്യ എസ് ദേവന്‍, മഹേഷ് കൃഷ്ണന്‍, എഎസ്‌ഐ വിനോദ്, സിപിഒ ദിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.