Spread the love

കഞ്ചാവടിക്കുന്നവര്‍ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണകൂടത്തിന്റെ നിലപാടു മാറ്റണമെന്നും ഇന്നു വേടന്‍മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്കു മുന്നില്‍ ആ സമാജം അപമാനിക്കപ്പെടുന്നു എന്നും ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല പറഞ്ഞു. സര്‍വ കഞ്ചാവുകളെയും പിടിച്ച് വേദിയില്‍ എത്തിച്ച് അതിന്റെ മുന്നില്‍ പതിനായിരങ്ങളെ തുള്ളിക്കുകയാണ്. ലങ്കന്‍ പുലികളുടെ രക്തദാഹവുമായി, ശ്രീലങ്കന്‍ ‘ഒറിജിനുമായി’ വന്നു കേരളത്തെയും വിഘടിപ്പിക്കാം എന്നു തീരുമാനിച്ചു പ്രവര്‍ത്തിക്കുന്നവരുടെ മുന്നിലേക്ക് ഒരു സമൂഹത്തെ എറിഞ്ഞുകൊടുക്കുകയാണ്.

അവരാണോ ഈ സമൂഹത്തിന്റെ പ്രതിനിധികള്‍ റാപ് സംഗീതമാണോ പട്ടികജാതിവര്‍ഗ വകുപ്പിന്റെ തനതായ കലാരൂപവും ഗോത്ര സംസ്‌കൃതിയും? പട്ടികജാതിവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ് മ്യൂസിക് ആണോ പട്ടികജാതി വികസന വകുപ്പ് അവതരിപ്പിക്കേണ്ടത് അവര്‍ ചോദിച്ചു. അതിനിടെ റാപ്പര്‍ വേടനെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചു കെ.പി.ശശികലയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ
പാലക്കാട്ജില്ലാ പ്രസിഡന്റ് ആര്‍.ജയദേവന്‍ ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.