Spread the love

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ കോട്ടയത്ത് എത്തിച്ചു.ഉച്ച കഴിഞ്ഞു 1.45 ഓടെ ആണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്.

തൃശ്ശൂര്‍ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. രാവിലെ 8.30 ഓടെ പ്രതിയുമായി പോലീസ് സംഘം പുറപ്പെട്ടു എറണാകുളത്ത് എത്തി ചോദ്യം ചെയ്ത ശേഷമാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്.മാളയില്‍ ഒരു കോഴി ഫാമില്‍ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.

തിരുവാതുക്കല്‍ ഇരട്ട കൊലപാതക കേസില്‍ മരണപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി. വീടിന് സമീപമുള്ള തോട്ടില്‍ നിന്നാണ് സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്.അമിത് ഒറാങ്ങുമായുള്ള തെളിവെടുപ്പിന് പോലീസ് തിരുവാതിക്കലുള്ള വീട്ടില്‍ എത്തിയിരുന്നു.പ്രതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തോട്ടില്‍ ഇറങ്ങി പരിശോധിച്ച് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുകയായിരുന്നു.   വീടിനുള്ളില്‍ നടന്ന കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുവാനായി പ്രതി സിസി ടിവി ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റി തോട്ടില്‍ കളയുകയായിരുന്നു. വിജയകുമാറിനെയും ഭാര്യ മീരയെയും ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.