Spread the love

കോട്ടയം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി മാണിക്കാരനോ ജോസഫ് കാരനോ എന്ന് പരസ്പരം വിഴുപ്പ് അലക്കി ജോസഫ് മാണി വിഭാഗങ്ങള്‍. കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആണ് ബിജെപിയുടെ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവാണെന്ന ആരോപണവുമായി രംഗത്ത് വന്നത്. കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍.മോന്‍സ് ജോസഫ് മുഖ്യാതിഥിയായ പരിപാടിയില്‍ മോഹന്‍ ജോര്‍ജ് പങ്കെടുക്കുന്ന ചിത്രങ്ങളും മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. കൂടാതെ മോന്‍സ് ജോസഫും പാലാ എംഎല്‍എ മാണി സി കാപ്പനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു എന്നും ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയാമെന്നും കൂടി ആരോപിച്ചു.

ഇതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും രംഗത്തുവന്നു. ഉച്ചകഴിഞ്ഞ് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റീഫന്‍ ജോര്‍ജിന്റെ ആരോപണങ്ങളെല്ലാം മോന്‍സ് നിഷേധിച്ചു. താനും അമിത്ഷായും കൂടി കണ്ടിട്ടില്ല. നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി മാണി ഗ്രൂപ്പ് കാരനായിരുന്നു. പിന്നീട് പല കേരള കോണ്‍ഗ്രസുകളും കയറിയിറങ്ങി.രാഷ്ട്രീയ സംഘടനകള്‍ ഇടയ്ക്കിട മാറുന്ന സ്വഭാവക്കാരനാണ് ഇദ്ദേഹം എന്നും മോന്‍സ് പറഞ്ഞു.

നിലമ്പൂര്‍ ഇലക്ഷന്റെ തുടക്കത്തില്‍ തന്നെ കോട്ടയത്ത് കേരള കോണ്‍ഗ്രസ് തമ്മില്‍ ബിജെപി ബന്ധത്തിന്റെ പേരില്‍ പരസ്പരം പോറടിക്കുന്ന ചിത്രമാണ് തെളിയുന്നത്.