Spread the love

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാന അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.ഉച്ചയ്ക്ക് 1. 10 ന് പറന്നു ഉയരേണ്ട ലണ്ടൻ വിമാനം 6 മിനിറ്റ് വൈകി റൺവേയിൽ എത്തി.

1. 39 ന് വിമാനം 800 മീറ്ററോളം ഉയരത്തിൽ എത്തി. അതിനിടെ തിടുക്കത്തിൽ എയർപോർട്ടിലേക്ക് പൈലറ്റിന്റെ കോൾ.പക്ഷേ സംസാരിക്കാന്‍ കഴിയാതെ കോൾ കട്ട് ആവുന്നു. ഇതിനിടയിൽ പറന്നുയർന്ന വിമാനം താഴേക്ക് പതിച്ചു തുടങ്ങിയിരുന്നു. ഒരു മിനിറ്റിനുള്ളിൽ കെട്ടിടത്തിൽ ഇടിച്ച് തീ പടർന്ന് വിമാനം അഗ്നിഗോളമായി.

 

സാങ്കേതിക തകരാറോ  വിമാനത്തിൽ പക്ഷി ഇടിച്ചത്ആവാം കാരണമെന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. ഫ്ലൈറ്റ് ബ്ലാക്ക് ബോക്സ് ലഭിച്ചാൽ മാത്രമേ യഥാർത്ഥ കാരണം പുറത്തുവരൂ. പക്ഷേ വിമാനത്തിന് പറന്നുയരാൻ കഴിയാത്ത എന്തോ ഒന്ന് 30 സെക്കൻഡിൽ സംഭവിച്ചു. അതാണ് അന്വേഷണത്തിൽ കണ്ടെത്താൻ ഉള്ളത്

അതേസമയം വിമാന അപകടത്തിൽ യാത്രക്കാർ ആരും രക്ഷപ്പെട്ടിട്ടില്ല എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.പക്ഷേ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രി ഗുജറാത്തിലേക്ക് തിരിച്ചു.പാരീസിലേക്ക് പോയ എയർ ഇന്ത്യയുടെ ഡയറക്ടർ തിരിച്ചെത്തുന്നുണ്ട്.