കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ബി.എ മലയാളം കോഴ്‌സിൻ്റെ നാലാം സെമസ്റ്റർ സിലബസിൽ റാപ്പർ വേടൻ എന്ന ഹരിദാസ് മുരളിയുടെ കൃതിയും ഉൾപ്പെടുത്തി.
ഭൂമി ഞാൻ വാഴുന്ന ഇടം എന്ന മലയാളം റാപ്പ് ഗാനമാണ്ഉൾപ്പെടുത്തിയത്.
പുതുപ്രവണതകൾ (പുതിയ പ്രവണതകൾ) എന്ന മൊഡ്യൂളിന് കീഴിൽ താരതമ്യ സാഹിത്യത്തിൻ്റെ ആമുഖത്തിലാണ് വേടൻ്റെ സാഹിത്യം ഉള്ളത്
സിറിയൻ യുദ്ധവും ഫലസ്തീൻ വംശഹത്യയും മുതൽ കുർദിയുടെ മരണവും കശ്മീരിലെ ആസിഫയുടെ കൊലപാതകവും വരെയുള്ള ആഗോള പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുന്ന ഒരു റാപ്പ് ഗാനമാണ് “ഭൂമി ഞാൻ വാഴുന്ന ഇടം . ഭൂമി ഞാൻ വാഴുന്നിടം അനുദിനം നരകമായി മാറുന്നിടം… (എല്ലാ ദിവസവും നരകത്തോട് അടുക്കുന്ന ഭൂമിയിലാണ് ഞാൻ ജീവിക്കുന്നത്…) എന്ന വരികൾ ലോകജനതയുടെ കൂട്ടായ യാതനകളെ എടുത്തുകാണിക്കുന്നതാണെന്നാണ് ഔദ്യോഗിക വ്യാഖ്യാനം.
മലയാളം, അമേരിക്കൻ റാപ്പ് സംസ്‌കാരങ്ങളുടെ താരതമ്യ പഠനത്തിൻ്റെ ഭാഗമായി വംശീയ അനീതിയെ നേരിടുന്ന മൈക്കൽ ജാക്‌സൻ്റെ ദേ ഡോണ്ട് കെയർ എബൗട്ട് അസ് എന്ന കൃതിയ്‌ക്കൊപ്പം ഇത് പഠിപ്പിക്കും.
2020-ൽ ‘വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്’ എന്ന തന്റെ ആദ്യ സംഗീത വീഡിയോയിലൂടെ ശ്രദ്ധ നേടിയ വേടൻ, രാഷ്ട്രീയമായ വിവാദങ്ങൾക്കും ഇരയായി.
ലഹരിയുമായി പിടിയിൽ ആയ ശേഷം വിവാദത്തിൽ ആയെങ്കിലും വേടനെ സംസ്ഥാന ഭരണകക്ഷിയായ സിപിഎം പല പൊതു ചടങ്ങുകളിലേക്കും സർക്കാർ അതിഥിയായി വരെ ക്ഷണിച്ചിരുന്നു. ഇത് ബിജെപിയുടെ കടുത്ത വിമർശനത്തിനും ഇടയാക്കി.