Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു.1147 പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ചമാത്രം 227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് രോഗബാധിതര്‍ ഏറെയുള്ളത്. രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശുപത്രിയില്‍ കിടത്തിച്ചികിത്സ നല്‍കേണ്ടവരുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയുന്നതിനുള്ള സാംപിള്‍പരിശോധന നടക്കുന്നുണ്ട്. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ ജെഎന്‍ വകഭേദമായ എല്‍എഫ് 7 ആണ് നിലവില്‍ കേരളത്തിലും കണ്ടെത്തിയിട്ടുള്ളത്.

മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണവും ഉയരുന്നു. ദിവസവും അറുപതിലേറെപ്പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍. തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, കോട്ടയം ജില്ലകളില്‍നിന്ന് എലി പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 37 പേരാണ് അഞ്ചുമാസത്തിനിടെ എലിപ്പനി ബാധിച്ചു മരിച്ചത്. ഡെങ്കി മരണം 14 ആയിരുന്നു.

അതേ സമയം ബെകോവിഡ് വീണ്ടും വ്യാ പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് രോഗപ്രതിരോധത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കര്‍ണാടക സര്‍ക്കാര്‍. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് മടക്കിയക്കണമെന്ന് ആരോഗ്യവകുപ്പ് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കണം. അസുഖം പൂര്‍ണമായും ഭേദമായാല്‍ മാത്രമേ സ്‌കൂളിലേക്ക് വീണ്ടും അയ ക്കാവൂ. അധ്യാപകര്‍ക്കോ മറ്റ് ജീവന ക്കാര്‍ക്കോ രോഗലക്ഷണം കണ്ടാല്‍ അവരോട് നിര്‍ദിഷ്ട പ്രതിരോധമാര്‍ ഗങ്ങള്‍ അവലംബിക്കാന്‍ നിര്‍ദേശി ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. കൈകള്‍ ശുചിയാക്കുക പോലുള്ള കോവിഡ് പ്രതിരോധശീലങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.