Spread the love

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഭിഭാഷകന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസെടുക്കാ തിരുന്ന എസ്എച്ച്ഒയെയും ഡി വൈഎസ്പിയെയും ആഭ്യന്ത രവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കോന്നി എസ്എച്ച്ഒ പി. ശ്രീജി ത്, ഡിവൈഎസ്പി ടി. രാജപ്പന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.എസ്എച്ച്ഒ ഗുരുതര കൃത്യ വിലോപം നടത്തിയെന്നും ഡി വൈഎസ്പിക്ക് മേല്‍നോട്ടച്ചു ള്ള പോലീസ് മേധാവിയുടെ റി പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.2011 മുതല്‍ 2016 വരെ ഗവണ്‍ മെന്റ് പ്ലീഡറായിരുന്ന നൗഷാദ്, പീഡനത്തിനിരയായ പെണ്‍കു ട്ടിയുടെ ബന്ധുവായ സ്ത്രീ എന്നി വരാണ് ഒന്നും രണ്ടും പ്രതികള്‍. പെണ്‍കുട്ടിയുടെ അമ്മ മൂന്നാം പ്രതിയും, നൗഷാദിന്റെ ഭാര്യ നൂര്‍ജി നൗഷാദ് നാലാം പ്രതിയു രം

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുള്ള വിവാഹമോചനക്കേസില്‍ അമ്മയുടെ അഭിഭാഷകനായിരുന്നു നൗഷാദ്.പീഡനം സംബന്ധിച്ച് പെണ്‍ കുട്ടി കോന്നി പോലീസില്‍ പരാതി നല്‍കിയെങ്കിലും എസ്എച്ച്ഒ കേസെടുത്തില്ല. വിദേശത്തായിരുന്ന പിതാവ് നാട്ടിലെത്തിയപ്പോള്‍ പീഡനവിവങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ പത്തനംതിട്ട എസ്പി ക്ക് പരാതി നല്‍കി.പരാതി വീണ്ടും കോന്നി സ്റ്റേഷനില്‍ എത്തിയെങ്കിലും വനിതാ പോലീസിനെ വിട്ട് അന്വേഷിച്ച് പരാതി വ്യാജമാണെന്ന ണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പെണ്‍കുട്ടി ചൈല്‍ഡ്‌ലൈനില്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് നൗഷാദ് പെണ്‍കുട്ടിയെ പരാ തിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടിയുടെ ബന്ധുവിന്റെ സഹായത്തോടെ ഹോട്ടലില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.